അഭിനന്ദന്റെ പിസ്റ്റളും റൂട്ട് മാപ്പും പാകിസ്ഥാൻ കരസ്ഥമാക്കി, തിരിച്ച് നൽകിയില്ല; ഇന്ത്യക്ക് നല്‍കിയത് വാച്ചും മോതിരവും മാത്രം

Webdunia
ഞായര്‍, 3 മാര്‍ച്ച് 2019 (13:13 IST)
ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ ഇന്ത്യക്ക് കൈമാരിയ പാകിസ്ഥാന്റെ നട്പടിയിൽ പ്രതിഷേധം. അദ്ദേഹത്തെ കെമാറിയതില്‍ നിരവധി പിഴവുകള്‍ പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് ഇന്ത്യ പരാതിപ്പെടുന്നുണ്ട്. 
 
ചില നിര്‍ണായക വിവരങ്ങളുടെ രേഖകളും അഭിനന്ദനില്‍ നിന്ന് പാകിസ്താന്‍ ബലമായി പിടിച്ച് വാങ്ങിയെന്നും സൂചനയുണ്ട്. അഭിനന്ദന്റെ കൈവശമുണ്ടായിരുന്ന എല്ലാ വസ്തുക്കളും പാകിസ്താന്‍ കൈമാറിയിട്ടില്ല. ഇതില്‍ ഇന്ത്യ അമര്‍ഷം പ്രകടിപ്പിക്കുന്നുണ്ട്. 
 
ഏറ്റവും മാന്യമായിട്ടാണ് പാകിസ്താന്‍ അഭിനന്ദനെ കൈമാറിയതെന്നാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നതെല്ലാം തിരിച്ച് നൽകിയെന്നായിരുന്നു പാകിസ്ഥാൻ അവകാശപ്പെട്ടത്.  എന്നാല്‍ ഒരു മോതിരവും വാച്ച്, കണ്ണട തുടങ്ങിയ വസ്തുക്കളും മാത്രമാണ് കൈമാറിയത്. നിര്‍ണായകമായ പല കാര്യങ്ങളും പാകിസ്താന്‍ അഭിനന്ദനില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഇത് കൈമാറിയില്ലെന്നാണ് ഇന്ത്യ ഉന്നയിക്കുന്നത്.
 
അഭിനന്ദന്റെ വിമാനം തകരുന്ന സമയത്ത് ഇയാള്‍ താഴേക്ക് പാരച്യൂട്ടില്‍ ഇറങ്ങുകയായിരുന്നു. ഈ സമയത്ത് അദ്ദേത്തിന്റെ കൈവശം പിസ്റ്റള്‍ ഉണ്ടായിരുന്നു. അതോടൊപ്പം റൂട്ട് മാപ്പും അദ്ദേഹത്തിന്റെ വൈകശമുണ്ടായിരുന്നു. ഇത് വഴി വ്യോമമാര്‍ഗങ്ങളും ഇന്ത്യയിലെ സുപ്രധാന കേന്ദ്രങ്ങളുടെ വിവരങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. ഇത് പാകിസ്താന്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments