Webdunia - Bharat's app for daily news and videos

Install App

അഹമ്മദാബാദ് വിമാനദുരന്തം: ഫ്യുവൽസ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റൻ തന്നെ?, വാൾ സ്ട്രീറ്റ് ആർട്ടിക്കിൾ വിവാദത്തിൽ

അഭിറാം മനോഹർ
വ്യാഴം, 17 ജൂലൈ 2025 (11:25 IST)
അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ഫ്യുവല്‍സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതാണെന്നും അത് ചെയ്തത് ക്യാപ്റ്റനാണെന്നും സൂചന നല്‍കി യു എസ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. വിമാനാപകടവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ലഭ്യമായ തെളിവുകള്‍ പരിശോധിച്ച ശേഷം യു എസ് അധികൃതരെ ഉദ്ധരിച്ചാണ് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ട്.
 
എയര്‍ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനം അഹമ്മദാബാദില്‍ തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പ് കോക്പീറ്റില്‍ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ ബ്ലാക്‌ബോക്‌സ് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയിരുന്നു. എഞ്ചിനിലേക്കുള്ള ഇഞ്ചനസ്വിച്ച് ഓഫായതിനെ സംബന്ധിച്ച് പൈലറ്റുമാര്‍ സംസാരിക്കുന്നതാണ് ശബ്ദരേഖയിലുണ്ടായിരുന്നത്. എന്തിനാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നതും താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് സഹപൈലറ്റ് പറയുന്നതുമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്.
 
ഇത് ആര് ആരോട് പറഞ്ഞുവെന്നത് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നില്ല. ഇത് വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദര്‍ ക്യാപ്റ്റനായ സുമീത് സഭര്‍വാളിനോട് ചോദിച്ചതാണെന്നാണ് വാള്‍ സ്ട്രീറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.15,638 മണിക്കൂര്‍ വിമാനം പറത്തി പ്രവര്‍ത്തിപരിചയമുള്ള പൈലറ്റായിരുന്നു ക്യാപ്റ്റന്‍ സുമീത് സഭര്‍വാള്‍. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദറിന് 3403 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുണ്ട്.
 
അതേസമയം വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ഇന്ത്യയിലെ വ്യോമയാന മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്വെസ്റ്റിഗേഷന്‍ ബ്യൂറോയും എയര്‍ ഇന്ത്യയും പൈലറ്റുമാരുടെ 2 സംഘടനകളും ഇതുവരെയും പ്രതികരിച്ചിട്ടില്ല. വാള്‍സ്ട്രീറ്റില്‍ വന്ന റിപ്പോര്‍ട്ടിനെ പറ്റി പ്രതികരിക്കാന്‍ ബോയിങ്ങും തയ്യാറായിട്ടില്ല. ജൂണ്‍ 12നുണ്ടായ അഹമ്മദാബാദ് വിമാനാപകടത്തില്‍ യാത്രക്കാരടക്കം 260 പേരാണ് കൊല്ലപ്പെട്ടത്. 2 പൈലറ്റുമാരും 10 ക്യാബിന്‍ ക്ര്യൂ മെംബര്‍മാരും 242 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളൊഴികെ എല്ലാവരും മരിച്ചു. വിമാനം തകര്‍ന്നുവീണ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായിരുന്നവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഹമ്മദാബാദ് വിമാനദുരന്തം: ഫ്യുവൽസ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റൻ തന്നെ?, വാൾ സ്ട്രീറ്റ് ആർട്ടിക്കിൾ വിവാദത്തിൽ

'അള്ളാഹുവിന്റെ നിയമം നടപ്പിലാകണം'; നിമിഷയുടെ വധശിക്ഷയില്‍ ഉറച്ച് യമന്‍ പൗരന്റെ കുടുംബം, പ്രതിസന്ധി തുടരുന്നു

സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1; കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

അലാസ്‌കയില്‍ വന്‍ഭൂചലനം; സുനാമി മുന്നറിയിപ്പ്

രോഗം ബാധിച്ചവയെയും പരുക്കേറ്റവയെയും കൊല്ലാം; തെരുവുനായ പ്രശ്‌നത്തില്‍ നിര്‍ണായക ഇടപെടലുമായി സര്‍ക്കാര്‍

അടുത്ത ലേഖനം
Show comments