പ്രധാനമന്ത്രിയേക്കാൾ വലിയ ജനാധിപത്യവാദിയില്ല: മോദിയെ പ്രശംസിച്ച് അമരീന്ദർ സിങ്

Webdunia
തിങ്കള്‍, 22 നവം‌ബര്‍ 2021 (20:23 IST)
കാർഷിക നിയമങ്ങൾ പിൻവലിച്ച പ്രധാനമന്ത്രിയുടെ നടപടിയെ പുകഴ്‌ത്തി പഞ്ചാബ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അമരീന്ദർ സിങ്. കർതാർപൂർ ഇടനാഴി തുറന്ന് നൽകിയ തീരുമാനത്തെയും അമരീന്ദർ പ്രശംസിച്ചു.
 
ഏതൊരു ദേശീയവാദിയും കാർഷികമേഖലയുടെ ക്ഷേമത്തെ പറ്റി ചിന്തിക്കുന്നവരും ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യും.പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജനാഭിപ്രായം ശ്രദ്ധിക്കുന്നുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ്  തീരുമാനം.ജയപരാജയങ്ങളുടെ രാഷ്ട്രീയ പരിഗണനകളില്ലാതെയാണ് പിന്‍വലിക്കുന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. ഇതിനെ പടിയിറക്കാമോയോ ബലഹീനതയായോ ചിത്രീകരിക്കുന്നത് ശരിയല്ല. ഒരു ജനാധിപത്യത്തില്‍, ജനങ്ങളുടെ താത്പര്യം കേൾക്കുന്നതിനേക്കാൾ വലുതായി മറ്റൊന്നുമില്ല. അങ്ങനെ ചെയ്യുന്ന ഒരു നേതാവിനേക്കാള്‍ വലിയ ജനാധിപത്യവാദിയില്ല' അമരീന്ദര്‍ കുറിച്ചു
 
ഇത് രാഷ്ട്രീയം കളിക്കുന്നതിനുള്ള സമയമല്ല. നമ്മുടെ രാജ്യത്തെ പോഷിപ്പിക്കുന്നത് നമ്മുടെ കര്‍ഷകരാണ്. അതുപോലെ, സിഖ് വിശ്വാസത്തെ സ്വന്തം രാഷ്ട്രീയത്തിനായി ഉപയോഗിക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. 1980കളിലും ഓർമകളും മുറിവുകളും നമുക്ക് മുന്നിലുണ്ട്. ഈ വിഷയങ്ങളില്‍ ആരെങ്കിലും രാഷ്ട്രീയം കളിച്ചാല്‍ അവരെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും അമരീന്ദര്‍ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കടുത്ത ചൂടിന്റെ കാലം കഴിഞ്ഞോ?, ബുധനാഴ്ച 4 ജില്ലകളില്‍ മഴ അലര്‍ട്ട്

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

പെട്രോളിന് ഒറ്റ ദിവസം കൂടിയത് 26 രൂപ; പാക്കിസ്ഥാനില്‍ ഒരുലിറ്റര്‍ പെട്രോളിന് 393.35 രൂപയായി

അടുത്ത ലേഖനം
Show comments