ചൈനയെ വെട്ടിച്ച് ഇന്ത്യ, പുതുവർഷത്തിൽ പിറന്നത് 67,385 കുരുന്നുകൾ

ചിപ്പി പീലിപ്പോസ്
വ്യാഴം, 2 ജനുവരി 2020 (17:09 IST)
പുതുവത്സര ദിനത്തിൽ ലോകമെമ്പാടും ജനിച്ചത് 392,078 കുഞ്ഞുങ്ങൾ. അതിൽ 67,385 കുട്ടികള്‍ ജനിച്ചത് ഇന്ത്യയിലാണ്. യുനിസെഫ് പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയാണ് പട്ടികയിൽ ഒന്നാമത്. 46,299 ജനനങ്ങളുമായി ചൈനയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇക്കാര്യത്തിൽ ഇന്ത്യ ചൈനയെ തോൽപ്പിച്ചിരിക്കുകയാണ്.  
 
കഴിഞ്ഞ വര്‍ഷം ജൂണില്‍ പുറത്തിറങ്ങിയ ഐക്യരാഷ്ട്രസഭയുടെ ലോക ജനസംഖ്യാ റിപ്പോര്‍ട്ടില്‍ 2027-ൽ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. ജനസംഖ്യ 1.5 ബില്യൻ ആകും. 1.1 ബില്യനുമായി ഇന്ത്യയ്ക്കു താഴെയാവും ചൈനയുടെ സ്ഥാനം. ഈ റിപ്പോർട്ടുകൾ ശരി വെയ്ക്കുന്ന ജനന‌കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 
 
അതേസമയം 2018-ല്‍ ജനിച്ച നവജാതശിശുക്കളില്‍ 2.5 ദശലക്ഷം കുട്ടികള്‍ ആദ്യത്തെ മാസം തന്നെ മരിക്കുകയുണ്ടായി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബാല്യത്തില്‍ തന്നെ മരിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍  കുറവുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

യുഎസിന്റെ വിരട്ടല്‍ ഏറ്റു?, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

അടുത്ത ലേഖനം
Show comments