ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധനം നീക്കാനാകില്ല: കേരളത്തിന് തിരിച്ചടിയായി കടുവ സംരക്ഷണ അതോറിറ്റിയുടെ നിലപാട്

Webdunia
ശനി, 28 ജൂലൈ 2018 (14:23 IST)
ഡൽഹി: ബന്ദിപ്പൂരിലൂടെയുള്ള രാത്രിയാത്ര നിരോധനം നീക്കാനാലില്ലെന്ന് കടുവ സംരക്ഷണ അതോറിറ്റി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ബന്ദിപ്പൂരിൽ രാത്രിയാത്ര വിലക്കുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേരളം നൽകിയ ഹർജിയിലാണ് കടുവ സംരക്ഷന അതോറിറ്റി നിലപാട് വ്യക്തമാക്കിയത്.
 
നിരോധം നീക്കണം എന്ന ആവശ്യം കടുവ സംരക്ഷന അതോറിറ്റി തള്ളി. രാത്രി യാത്ര അനുവദിക്കാനാകില്ല. രാത്രിയിൽ യാത്ര ചെയ്യുന്നവർക്കായി സമാന്തര പാത ഉപയോഗിക്കാം. ഈ പാത 75 കോടി മുടക്കി നവീകരിച്ചിട്ടുണ്ടെന്ന് കടുവ സംരക്ഷണ അതോറിറ്റി സുപ്രീം കോടതിയിൽ വ്യക്തമാകി.  
 
രാത്രിയിൽ യാത്രക്ക് അനുമതി നൽകിയാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും എന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. രാത്രി 9 മണി മുതൽ രാവിലെ 6 വരെയാണ് ബന്ദിപ്പൂർ വനമേഖലയിൽ യാത്രക്ക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കർണാടാ സർക്കാരും കടുവ സംരക്ഷണ അതോറിറ്റിയും നിയമവിരുദ്ധമായാണ് യാത്ര വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ തന്നെ, പ്രചാരണത്തിന് നാളെ തുടക്കം

കീം പ്രവേശനം: റീഫണ്ടിന് അർഹരായ വിദ്യാർത്ഥികൾ ബാങ്ക് വിവരങ്ങൾ സമർപ്പിക്കണം

സ്പാര്‍ക്ക് ഡാറ്റാ ചോര്‍ച്ച ലംഘന കേസില്‍ കോടതി തിങ്കളാഴ്ച അന്തിമ വിധി പറയും

ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ തുണി; ആശുപത്രിക്കെതിരെ പരാതി

സിപിഎമ്മുമായി ഇടഞ്ഞ് ജി സുധാകരന്‍; ആലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

അടുത്ത ലേഖനം
Show comments