Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മുത്തലാഖ് നിരോധന ബില്‍ സ്ത്രീകളെ പരിഗണിക്കാതെയാണ് പാസാക്കിയത്’: വൃന്ദാ കാരാട്ട്

മുത്തലാഖ്; സ്ത്രീകളെ പരിഗണിക്കാതെയാണ് ബില്ല് പാസാക്കിയതെന്ന് ആരോപണവുമായി വൃന്ദാ കാരാട്ട്

‘മുത്തലാഖ് നിരോധന ബില്‍ സ്ത്രീകളെ പരിഗണിക്കാതെയാണ് പാസാക്കിയത്’: വൃന്ദാ കാരാട്ട്
ന്യൂഡല്‍ഹി , വെള്ളി, 29 ഡിസം‌ബര്‍ 2017 (09:14 IST)
മുത്തലാഖ് ബില്ലിനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് രംഗത്ത്. സ്ത്രീകളെ പരിഗണിക്കാതെയാണ് ബില്ല് പാസാക്കിയെതെന്ന് വൃന്ദാ കാരാട്ട് ആരോപിച്ചു. മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള ബില്ല് പാര്‍ലമെന്റില്‍ ഇന്നലെ അവതരിപ്പിച്ചിരുന്നു.
 
മൂന്ന് തലാഖ് ഒരുമിച്ചു ചൊല്ലുന്നത്  ക്രമിനല്‍ക്കുറ്റമാക്കിയുള്ള ബില്ലാണ് ഇന്നലെ പാര്‍ലമെന്റില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിച്ചത്.  മുത്തലാഖ് ചൊല്ലുന്നത് സ്ത്രീകളുടെ അഭിമാന പ്രശ്‌നമാണെന്നും നിയമമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. 
 
അതേസമയം, മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് മൗലികാവകാശ ലംഘനമാണെന്നാണ് പ്രതിപക്ഷ ആരോപണം. ബില്ലിനെതിരേ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മുസ്ലീം രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തു വന്നിട്ടുണ്ട്. ബില്‍ തയാറാക്കിയത് മുസ്ലിം സംഘടനകളുമായോ നേതാക്കളുമായോ കൂടിയാലോചിക്കാതെയാണെന്നും ബോര്‍ഡ് കുറ്റപ്പെടുത്തി.
 
മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനുള്ള 1986 ലെ സംരക്ഷണ അവകാശനിയമം ഭേദഗതി ചെയ്താണ് നിയമം കൊണ്ടുവരുന്നത്. മുസ‌്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരിലാണു പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. മൂന്നു തലാഖുകളും ഒറ്റത്തവണചൊല്ലി വിവാഹ മോചനം തേടുന്ന രീതിയാണ് മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നുവര്‍ഷംവരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുര്‍മന്ത്രവാദമാരോപിച്ചു കൊലപ്പെടുത്തിയത് 183 സ്ത്രീകളെ