Webdunia - Bharat's app for daily news and videos

Install App

നീറ്റ് വിവാദം: ഗ്രേസ് മാർക്കിൽ ആരോപണമുയർന്ന 1563 പേരുടെ ഫലം റദ്ദാക്കും, വീണ്ടും പരീക്ഷയെഴുതാം

അഭിറാം മനോഹർ
വ്യാഴം, 13 ജൂണ്‍ 2024 (12:49 IST)
ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍(നീറ്റ്യുജി) മതിയായ സമയം ലഭിക്കാത്തതില്‍ 1563 വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച ഗ്രേസ് മാര്‍ക്ക് റദ്ദാക്കും. ഇവര്‍ക്ക് ഗ്രേസ് മാര്‍ക്കിന് മുന്‍പ് ലഭിച്ച യഥാര്‍ഥ മാര്‍ക്ക് സ്വീകരിക്കാം. പുനഃപരീക്ഷയ്ക്കുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് നല്‍കും. പുനപരീക്ഷ വേണ്ടെന്ന് തീരുമാനിച്ചാല്‍ മെയ് 5ന് നടന്ന നീറ്റ് -യുജി പരീക്ഷയില്‍ ലഭിച്ച യഥാര്‍ഥ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ റാങ്ക് കണക്കാക്കും.
 
 നീറ്റ് യുജിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിച്ചപ്പോഴാണ് ദേശീയ പരീക്ഷ ഏജന്‍സിയുടെ ഉന്നതതല സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്രത്തിനായി ഹാജരായ അഭിഭാഷകന്‍ കാനു അഗര്‍വാള്‍ സുപ്രീം കോടതിയെ അറിയിച്ചത്. നീറ്റ് പുനപരിശോധനയുടെ നോട്ടിഫിക്കേഷന്‍ ഇന്ന് തന്നെ പ്രസിദ്ധീകരിക്കുമെന്നാണ് എന്‍ടിഎ അറിയിച്ചിരിക്കുന്നത്. ജൂണ്‍ 23ന് പുനപരിശോധന നടത്തും. ഫലം ജൂണ്‍ 30ന് മുന്‍പ് പ്രസിദ്ധീകരിക്കും. ഈ സാഹചര്യത്തില്‍ ജൂലൈ 6ന് നിശ്ചയിച്ചിരിക്കുന്ന കൗണ്‍സലിംഗ് നടപടികള്‍ തടസ്സപ്പെടില്ലെന്നും എന്‍ടിഎ കോടതിയെ അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

പുതുക്കിയ മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നറുക്കെടുപ്പിന് നാലു നാള്‍ ബാക്കി: 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേയ്ക്ക്

അടുത്ത ലേഖനം
Show comments