Webdunia - Bharat's app for daily news and videos

Install App

പറഞ്ഞ ദിവസം വിളവ് കൊയ്തില്ല; ദളിത് കർഷകനെ വരിഞ്ഞുകെട്ടി നാടുമുഴുവൻ നടത്തി മർദ്ദിച്ച് മൂത്രം കുടിപ്പിച്ചു

Webdunia
ചൊവ്വ, 1 മെയ് 2018 (13:43 IST)
പറഞ്ഞ ദിവസം വിളവു കൊയ്യാത്തതിന് ദളിൽത് കർഷകനെ ക്രൂരമായി മർദ്ദിച്ച് മൂത്രം കുടിപ്പിച്ചു. ഉത്തർപ്രദേശിലെ ബദൌനിയിലാണ് സംഭവം. ദളിത് കർഷകനായ സീതാറാം വാത്മീകിക്കാണ് ക്രൂര പീഡനം നേരിടേണ്ടി വന്നത്.
 
ചെറുകിട കർഷകനായ സീതാറാം തന്റെ കൃഷി ഞായറാഴ്ച വിളവെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാ‍ൽ ഇതേദിവസം തങ്ങളുടെ പാടത്ത് വിളവെടുക്കണം എന്ന് ഉന്നത ജാതിക്കാരായ കർഷകർ ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ചതിനെ തുടർന്നാണ് യുവാവ് അക്രമത്തിനിരയായത്.
 
കെട്ടിയിട്ട് ചെരിപ്പുകൊണ്ടടിച്ച് ഗ്രാമം മുഴുവൻ നടത്തിയായിരുന്നു മർദ്ദനം. പിന്നീട് ബലമായി മൂത്രം കുടിപ്പിച്ചു എന്നും സീതാറാം എൻ ഐ എയോടു പറഞ്ഞു. മുഖത്തെ താടിരോമങ്ങൾ ബലമായി പിഴുതെടുത്ത് മൂത്രം കുടിപ്പിക്കുകയായിരുന്നു എന്ന് ഇയാളുടെ ഭാര്യ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
 
സംഭവത്തിൽ കർഷകരായ വിജയ് സിംഗ്, വിക്രം സിംഗ്, സോംപാല്‍ സിംഗ്, പിങ്കു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

അടുത്ത ലേഖനം
Show comments