മുംബൈയിൽ വ്യാജവാക്‌സിൻ തട്ടിപ്പ്, പറ്റിച്ചത് രണ്ടായിരത്തിലധികം പേരെ കുത്തിവെച്ചത് വെള്ളമാകാമെന്ന് നിഗമനം

Webdunia
വെള്ളി, 25 ജൂണ്‍ 2021 (16:30 IST)
മുംബൈയിൽ വ്യാജവാക്സിൻ വ്യാപകം. ഇതുവരെ രണ്ടായിരത്തിലധികം പേരാണ് വിവിധ ഇടങ്ങളിലെ വ്യാജ വാക്‌സിനേഷൻ ഡ്രൈവുകൾക്ക് ഇരയായത്. മഹാരാഷ്ട്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച വിവരങ്ങളിലാണ് ഇക്കാര്യങ്ങളുള്ളത്. ഇതിനകം 5 എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 400 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
 
വ്യാജ വാക്‌സിനേഷൻ തട്ടിപ്പിനെ പറ്റി വാർത്തകൾ പുറത്തുവന്നതോടെ ആകെ ആശങ്കയിലാണ് മുംബൈ നിവാസികൾ. വ്യാജ വാക്സിനുകൾ സ്വീകരിച്ചവരുടെ ആരോഗ്യത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ നിരീക്ഷിക്കാൻ സർക്കാരിനും മുനിസിപ്പൽ അധികൃതർക്കും കോടതി നിർദേശം നൽകി. അതേസമയം വാക്‌സിൻ എന്ന പേരിൽ ക്യാമ്പുകളിൽ കുത്തിവെച്ചത് മറ്റെന്തിങ്കിലും ദ്രാവകമാവാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. ഡിസ്റ്റിൽഡ് വെള്ളമായിരിക്കാം ക്യാമ്പുകളിൽ കുത്തിവെച്ചതെന്നാണ് സൂചന.
 
നഗരത്തിലെ ചില സ്വകാര്യ ആശുപത്രികളിൽ വാക്‌സിനേഷന്റെ പേരിൽ 700 രൂപയോളം ഈടാക്കി വാക്‌സിൻ പോലും ഇല്ലാതെയാണ് കുത്തിവെയ്‌ക്കുന്നതെന്ന പരാതിയും ഇതിനെ തുടർന്ന് ഉയർന്നിട്ടുണ്ട്. ഇത്തരം പരാതികൾ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അടുത്ത ലേഖനം
Show comments