Webdunia - Bharat's app for daily news and videos

Install App

വധുവിന് കന്യകാത്വ പരിശോധന; എതിര്‍ത്ത യുവാവിന് സാമുദായിക ബഹിഷ്കരണം

Webdunia
വ്യാഴം, 16 മെയ് 2019 (15:41 IST)
കന്യകാത്വ പരിശോധനയ്‌ക്ക് എതിരെ നിലപാട് സ്വീകരിച്ച കുടുംബത്തിന് സാമുദായിക ബഹിഷ്കരണം. മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലെ കഞ്ചര്‍ബാത്ത് സമുദായത്തിലുള്ള വിവേക് തമൈച്ചിക്കാര്‍ എന്ന യുവാവിനും കുടുംബത്തിനുമാണ് എതിര്‍പ്പ് നേരിടേണ്ടി വരുന്നത്.

വിവാഹത്തിന് മുമ്പ് വധുവായ സ്‌ത്രീ താന്‍ കന്യകയാണെന്ന് തെളിയിക്കേണ്ടതുണ്ട്. ഈ രീതിയെ വിവേകും കുടുംബവും ശക്തമായി എതിര്‍ക്കുകയും സമുദായത്തിന്റെ രീതി തെറ്റാണെന്നും വ്യക്തമാക്കുകയും ചെയ്‌തു. ഇതേ തുടര്‍ന്നാണ് ഇവര്‍ക്ക് സാമുദായിക ബഹിഷ്കരണം നേരിടേണ്ടി വന്നത്.

തങ്ങളുടെ കുടുംബവുമായി സഹകരിക്കരുതെന്ന് സമുദായത്തിലെ എല്ലാ അംഗങ്ങളോടും സമുദായ നേതാക്കള്‍ പറഞ്ഞിട്ടുണ്ടെന്ന് വിവേക് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്‌ച മുത്തശ്ശി മരിച്ചപ്പോള്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍  സമുദായത്തില്‍ നിന്നും ആരും എത്തിയില്ല. അന്ന് സമുദയത്തിലുള്ള ഒരാളുടെ 'പ്രീ വെഡ്ഡിംഗ്' ആഘോഷം വലിയ ശബ്ദത്തില്‍ പാട്ടൊക്കെ വച്ച് നടത്തിയെന്നും പരാതിക്കാരന്‍ പറഞ്ഞു. വിവേകിന്‍റെ പരാതിയില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ഫീച്ചറുമായി വാട്സാപ്പ്

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി

അടുത്ത ലേഖനം