Webdunia - Bharat's app for daily news and videos

Install App

ആറാമതും പെൺകുട്ടി; അച്ഛൻ നവജാതശിശുവിനെ കുത്തിക്കൊന്നു - യുവാവ് അറസ്‌റ്റില്‍

ആറാമതും പെൺകുട്ടി; അച്ഛൻ നവജാതശിശുവിനെ കുത്തിക്കൊന്നു - യുവാവ് അറസ്‌റ്റില്‍

Webdunia
തിങ്കള്‍, 25 ജൂണ്‍ 2018 (17:08 IST)
ആറാമതും പെൺകുഞ്ഞുണ്ടായതിന്റെ ദേഷ്യത്തില്‍ നവജാത ശിശുവിനെ അച്ഛൻ കുത്തിക്കൊന്നു. ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിലാണ് സംഭവം. സംഭവവുമായി വിനോദ് റാത്തോ‍ഡ്(32)​ എന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.

നാലു ദിവസം മാത്രം പ്രായമുള്ള കുട്ടിയെയാണ് ആശുപത്രിയില്‍ വെച്ച് വിനോദ് കുത്തിക്കൊന്നത്. ഭാര്യാ പിതാവിന്റെ പരാതിയുടെ അടിസ്ഥനത്തിലാണ് പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.

പ്രസവ സമത്തു വീട്ടിലായിരുന്ന വിനോദ് ഞായറാഴ്‌ച ആശുപത്രിയില്‍ എത്തിയപ്പോഴാണ് ആറാമതും പെണ്‍കുട്ടിയാണെന്നറിഞ്ഞത്. ഭാര്യ വിമലയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന മകളെ കൈയില്‍ കരുതിയിരുന്ന കുത്തി
ഉപയോഗിച്ച് കുത്തുകയായിരുന്നു.

കുഞ്ഞ് കരഞ്ഞതോടെ വിവരമറിഞ്ഞ വിമല നിലവിളിച്ചു. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച വിനോദിനെ ഭാര്യയുടെ ബന്ധുക്കൾ ചേർന്ന് പിടികൂടി. ഉടന്‍ തന്നെ ചികിത്സ നല്‍കിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

അടുത്ത ലേഖനം
Show comments