Webdunia - Bharat's app for daily news and videos

Install App

ഐപിസിയും സിആർപിസിയും ഇനിയില്ല, രാജ്യത്ത് ഭാരതീയ ന്യായ് സംഹിത നടപ്പിലായി, ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ഡൽഹിയിൽ

അഭിറാം മനോഹർ
തിങ്കള്‍, 1 ജൂലൈ 2024 (12:11 IST)
രാജ്യത്ത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കമലാ പോലീസാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റഷന്റെ ഫൂട്ട് ഓവര്‍ ബ്രിഡ്ജിനടിയില്‍ തടസ്സം സൃഷ്ടിച്ചതിന് തെരുവ് കച്ചവടക്കാരനെതിരെയാണ് ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 285 പ്രകാരമുള്ള എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
 
164 വര്‍ഷങ്ങള്‍ പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാ നിയമം(ഐപിസി) അടക്കമുള്ള മൂന്ന് നിയമങ്ങളാണ് ചരിത്രമായത്. ഐപിസി എന്നതിന് പകരം ഭാരതീയ ന്യായ് സംഹിത(ബിഎന്‍എസ്)യും സിആര്‍പിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത(ബിഎന്‍എസ്എസ്)യും ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധിനിയമവും(ബിഎസ്എ)യും നിലവില്‍ വന്നു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 12നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. ഡിസംബര്‍ 25നാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.
 
 കാലത്തിന്റെ മാറ്റം കണക്കിലെടുത്ത് പുതിയ ശിക്ഷകള്‍ ഭാരതീയ ന്യായ് സംഹിതയില്‍ എഴുതിചേര്‍ത്തിട്ടുണ്ട്. മൊബൈല്‍ പിടിച്ചുപറിക്കുന്നതും വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോകുന്നതും നിയമം മൂലം ഇനി കുറ്റകരമാണ്. പോലീസ് കസ്റ്റഡി പരമാവധി 15 ദിവസമെന്നത് 90 ദിവസമായി മാറ്റിയിട്ടുണ്ട്. ഇന്ത്യയുടെ ഐക്യം,അഖണ്ഡത,പരമാധികാരം എന്നിവരെ വെല്ലുവിളിക്കുന്നതും, വസ്തുവകകള്‍ തകര്‍ക്കല്‍,പൊതുസേവകരെ വധിക്കല്‍ എന്നിവയും ഭീകരപ്രവര്‍ത്തനങ്ങളായി കണക്കാക്കും. കുറ്റവാളികളുടെ സ്വത്ത് കണ്ടുകെട്ടുകയും പരോള്‍ ഇല്ലാത്ത തടവ്, വധശിക്ഷ എന്നിവയാണ് ശിക്ഷ.
 
 പീഡനകേസുകളില്‍ ശിഖ 10 വര്‍ഷത്തില്‍ കുറയാതെ കഠിനതടവ് നടപ്പിലാക്കും. വിവാഹം,തൊഴില്‍ വാഗ്ദാനം സ്ഥാനക്കയറ്റം എന്നിവയുടെ പേരില്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് കുറ്റകരമാണ്. ആള്‍ക്കൂട്ട കൊലപാതകശിക്ഷയ്ക്കുള്ള കുറഞ്ഞ ശിക്ഷ വര്‍ധിപ്പിച്ചു.എഴുത്തിലൂടെയോ സംസാരത്തിലൂടെയോ ആംഗ്യത്തിലൂടെയോ ഇലക്ട്രോണിക് മാധ്യമത്തിലൂടെയോ ഉള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കാം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

ഓട്ടോ ഡ്രൈവർ മർദ്ദനമേറ്റു മരിച്ച സംഭവത്തിലെ പ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

PV Anvar: 'വായ അടയ്ക്ക്, കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഞങ്ങളുണ്ട്'; അന്‍വറിനു കോണ്‍ഗ്രസിന്റെ താക്കീത്

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം

അടുത്ത ലേഖനം
Show comments