ശ്രീകൃഷ്ണന് ആകാമെങ്കില്‍ പിന്നെ എന്തുകൊണ്ട് എനിക്ക് ആയിക്കൂടാ?: ഗുര്‍മീത്

‘ശ്രീകൃഷ്ണന്‍ ഇങ്ങനെയൊക്കെ ചെയ്തിട്ടും ജനങ്ങള്‍ ആരാധിക്കുന്നില്ലേ? - പെണ്‍കുട്ടിയോട് അന്ന് ഗുര്‍മീത് പറഞ്ഞത്

Webdunia
ശനി, 26 ഓഗസ്റ്റ് 2017 (12:43 IST)
വര്‍ഷങ്ങള്‍ക്കു മുന്‍പ് ദേര സച്ച സൗദയിലെ ഒരു അനിയായി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് അയച്ച കത്താണ് ഗുര്‍മീത് റാം റഹീം സിങ് ശിക്ഷിക്കപ്പെടാന്‍ കാരണമായത്. ഗുര്‍മീത് റാം റഹീം സിങ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു പെണ്‍കുട്ടിയുടെ കത്ത്. 
 
നൂറു കണക്കിന് പെണ്‍കുട്ടികളെയാണ് റാം റഹീം തുടര്‍ച്ചയായി ബലാത്സംഗത്തിന് ഇരയാക്കുന്നതെന്നായിരുന്നു കത്തില്‍ പെണ്‍കുട്ടി പറഞ്ഞത്. ഗുര്‍മീത് എന്നെ അദ്ദേഹത്തിന്റെ പ്രീയപ്പെട്ട അനിയായി ആയി അനുഗ്രഹിച്ചു. പിന്നീട് എന്നെ കയ്യിലെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു ‘നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന്‘.  
 
ഇതാണോ ദൈവങ്ങള്‍ ചെയ്യുന്നത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇതില്‍ പുതിയതായി ഒന്നുമില്ലെന്നും വര്‍ഷങ്ങളായി ഇതാണ് നടക്കുന്നതെന്നുമായിരുന്നു. ‘ഭഗവാന്‍ കൃഷ്ണന് 360 ഗോപികമാരുണ്ടായിരുന്നു. അദ്ദേഹം അവരുമായി സ്‌നേഹം പങ്കിടുമായിരുന്നു. എന്നിട്ടും അദ്ദേഹത്തെ ദൈവമായി ആളുകള്‍ ആരാധിക്കുന്നില്ലേ?’എന്ന് ഗുര്‍മീത് തന്നോട് പറഞ്ഞതായി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
 
കൂടാതെ തന്റെ വീട്ടുകാര്‍ക്ക് റാം റഹീമില്‍ അമിത വിശ്വാസമാണുള്ളതെന്നും അതുകൊണ്ട് ഒരിക്കലും അദ്ദേഹത്തിനെതിരെ അവര്‍ രംഗത്തുവരില്ലെന്നും പെണ്‍കുട്ടി കത്തിലൂടെ പറഞ്ഞിരുന്നു. രാഷ്ട്രീയത്തിലും ഗുര്‍മീതിന് വലിയ സ്വാധീനമുണ്ട്. ഇക്കാര്യം അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയതെന്നും കത്തില്‍ പറയുന്നു.
 
‘നിന്റെ കുടുംബത്തിന്റെ ജോലി നഷ്ടപ്പെടുത്താനും അവരെ ഒരു തെളിവും അവശേഷിപ്പിക്കാതെ ഗുണ്ടകളെക്കൊണ്ട് കൊല്ലിക്കാനും എനിക്ക് കഴിയും. രാഷ്ട്രീയക്കാര്‍ എന്നില്‍ നിന്നും പണം സ്വീകരിക്കുകയും എന്റെ പിന്തുണ സ്വീകരിക്കുകയും ചെയ്യുന്നതിനാല്‍ ഒരിക്കലും അവര്‍ എനിക്കെതിരെ തിരിയില്ല.’ എന്നും അദ്ദേഹം തന്നോട് പറഞ്ഞതായി പെണ്‍കുട്ടി വെളിപ്പെടുത്തി.
 
മാധ്യമങ്ങള്‍ വഴിയോ ഏതെങ്കിലും ഏജന്‍സികള്‍ വഴിയോ ഇക്കാര്യം അന്വേഷിക്കണമെന്നാണ് യുവതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. 15 വര്‍ഷം പഴക്കമുള്ള കേസിലാണ് ഇന്നലെ വിധി വന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

യുഎസിൽ തിരക്കിട്ട ചർച്ച, മുസ്ലീം ബ്രദർഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചേക്കും

അടുത്ത ലേഖനം
Show comments