Webdunia - Bharat's app for daily news and videos

Install App

ഹാസിനിയുടെ കൊലപാതകി ദശ്വന്തിന് വധശിക്ഷ

Webdunia
തിങ്കള്‍, 19 ഫെബ്രുവരി 2018 (17:20 IST)
ഏഴുവയസുകാരിയായ ഹാസിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് നശിപ്പിച്ച കേസിലെ പ്രതിയായ സോഫ്റ്റുവെയര്‍ എഞ്ചിനീയര്‍ക്ക് വധശിക്ഷ. ചെന്നൈ ചെങ്കല്‍‌പ്പേട്ട് കോടതിയാണ് കുറ്റവാളിയായ ദശ്വന്തിന് മരണശിക്ഷ വിധിച്ചത്.
 
2017 ഫെബ്രുവരിയിലാണ് 23കാരനായ ദശ്വന്ത് അയല്‍‌വീട്ടിലെ കുട്ടിയായ ഹാസിനിയെ അതിദാരുണമാം‌വിധം കൊലപ്പെടുത്തിയത്. 30 സാക്ഷികളെ വിചാരണ ചെയ്ത കോടതി 45 രേഖകളും 19 തെളിവുകളും പരിശോധിച്ചു. 
 
“കഴിഞ്ഞ ഒരു വര്‍ഷം ഞാന്‍ ഉറങ്ങിയിട്ടില്ല. പ്രതിക്ക് യഥാസമയം ശരിയായ ശിക്ഷ ലഭിക്കുന്നതിനുവേണ്ടിയായിരുന്നു എന്‍റെ പോരാട്ടം” - ഹാസിനിയുടെ പിതാവ് രാജേഷ് പ്രതികരിച്ചു.
 
2017 ഫെബ്രുവരി ആറിന് മുഗളിവാക്കത്തെ അപ്പാര്‍ട്ടുമെന്‍റില്‍ നിന്നാണ് ഹാസിനിയെ കാണാതായത്. അതേ ബിള്‍ഡിംഗില്‍ താമസിക്കുന്ന ദശ്വന്തിനെ സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതിനാല്‍ 2017 സെപ്റ്റംബര്‍ 12ന് ദശ്വന്തിന് ജാമ്യം ലഭിച്ചിരുന്നു. ഹാസിനിയുടെ പിതാവിനെ ദശ്വന്ത് കോടതി പരിസരത്തുവച്ച് ഭീഷണിപ്പെടുത്തിയ സംഭവവുമുണ്ടായി. 
 
ഡിസംബര്‍ രണ്ടാം തീയതി ദശ്വന്തിന്‍റെ അമ്മയെ കൊല്ലപ്പെട്ട നിലയില്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയതാണ് ഈ കേസിനിടയില്‍ ഏറ്റവും ഞെട്ടിച്ച സംഭവം. അമ്മയെ കൊലപ്പെടുത്തിയ ശേഷം അവരുടെ സ്വര്‍ണാഭരണങ്ങളുമായി കടന്ന ദശ്വന്തിനെ ഡിസംബര്‍ ആറിന് പൊലീസ് പിടികൂടുകയായിരുന്നു. 
 
മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ദശ്വന്ത് പിടിയിലായതോടെ ദശ്വന്തിന് നല്‍കിയിരുന്ന എല്ലാ നിയമസഹായങ്ങളും പിതാവ് ശേഖര്‍ പിന്‍‌വലിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖത്തറിന്റെ പരമാധികാരം ലംഘിച്ചു,ഫോണില്‍ വിളിച്ച് ക്ഷാമപണം നടത്തി നെതന്യാഹു

ഇൻ്റർനെറ്റ് അധാർമിക സേവനം,അഫ്ഗാനെ ബ്ലാക്കൗട്ടിലാക്കി താലിബാൻ, വിമാനസർവീസ് അടക്കം എല്ലാം താറുമാറായി

ഹമാസിനെ നിരായുധീകരിക്കും,ഗാസയിലെ ഭരണം പലസ്തീന്‍ അതോറിറ്റിക്ക്, ഘട്ടം ഘട്ടമായി ഇസ്രായേല്‍ പിന്മാറും: ട്രംപിന്റെ 20 ഇന ഗാസ പദ്ധതി, പൂര്‍ണ്ണരൂപം

എയിംസ് തമിഴ്‌നാട്ടില്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ല; തെളിയിച്ചാല്‍ രാജിവയ്ക്കും: സുരേഷ് ഗോപി

റെക്കോര്‍ഡ് പ്രതികരണത്തോടെ 'സിഎം വിത്ത് മീ': ആദ്യ മണിക്കൂറില്‍ 753 കോളുകള്‍

അടുത്ത ലേഖനം
Show comments