Select Your Language

Notifications

webdunia
webdunia
webdunia
webdunia

എംആര്‍ഐ സ്‌കാനിംഗ് മെഷിനില്‍ കുടുങ്ങി യുവാവ് മരിച്ചു

എംആര്‍ഐ സ്‌കാനിംഗ് മെഷിനില്‍ കുടുങ്ങി യുവാവ് മരിച്ചു

എംആര്‍ഐ സ്‌കാനിംഗ് മെഷിനില്‍ കുടുങ്ങി യുവാവ് മരിച്ചു
മുംബൈ , ഞായര്‍, 28 ജനുവരി 2018 (15:12 IST)
രോഗിക്കൊപ്പം എത്തിയ ബന്ധു എംആര്‍ഐ മെഷിനില്‍ കുടുങ്ങി മരിച്ചു. ആശുപത്രി അധികൃതരുടെ വീഴ്‌ചമൂലം രാജേഷ് മരുവെന്ന (32) യുവാവിനാണ് ജീ‍വന്‍ നഷ്‌ടമായത്. മുംബൈയിലെ ബിവൈഎല്‍ നായര്‍ ചാരിറ്റബിള്‍ ആശുപത്രിയിലായിരുന്നു സംഭവം.

സ്‌കാനിംഗ് മെഷിന് അരികിലേക്ക് ഒക്‌സിജന്‍ സിലിണ്ടറുമായി ചെന്നതാണ് രാജേഷ് മരുവിന്റെ മരണത്തില്‍ കലാശിച്ചത്.

ബന്ധുവായ രോഗിക്കൊപ്പം സ്‌കാനിംഗ് മുറിയില്‍ പ്രവേശിച്ച മരുവിന്റെ കൈയില്‍ ഓക്‍സിജന്‍ സിലണ്ടര്‍ ഉണ്ടായിരുന്നു. സ്‌കാനിംഗ് മെഷനിലുള്ള കാന്തിക വലയം സിലിണ്ടറിനെ ശക്തമായി വലിച്ചടുപ്പിക്കുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയും ചെയ്‌തു.

പൊട്ടിത്തെറിയില്‍ സിലിണ്ടറിനൊപ്പം മിഷനില്‍ കുടുങ്ങിപ്പോയതാണ് മരുവിന്റെ മരണകാരണമായത്. മിഷിനില്‍ നിന്നു യുവാവിനെ പുറത്തെടുത്തപ്പോഴേക്കും രക്തം വാര്‍ന്ന് പോയിരുന്നു. ഉടന്‍ അത്യാസന്ന വിഭാഗത്തില്‍ മരുവിനെ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

വാര്‍ഡില്‍ ജോലി ചെയ്യുന്ന ജീവനക്കാരന്‍ പറഞ്ഞതു കൊണ്ടാണ് ഓക്‍സിജന്‍ സിലിണ്ടറുമായി മരു സ്‌കാനിംഗ് മുറിയില്‍ പ്രവേശിച്ചതെന്നും ഇത് സുരക്ഷാപിഴവാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യം വില്‍ക്കുന്നതല്ല സര്‍ക്കാരിന്റെ പണി: സര്‍ക്കാരിനെതിരെ കമല്‍ഹാസന്‍