Webdunia - Bharat's app for daily news and videos

Install App

പെൺക്കുട്ടിയുമായി അടുപ്പത്തിലായിരുന്നു, കൊലപ്പെടുത്തിയ്ത് അമ്മയും സഹോദരനും ചേർന്ന്: എല്ലാ കുറ്റവും നിഷേധിച്ച് ഹത്രസ് കേസിലെ മുഖ്യപ്രതി

Webdunia
വെള്ളി, 9 ഒക്‌ടോബര്‍ 2020 (08:37 IST)
ലക്നൗ: കൊല്ലപ്പെട്ട പെൺകുട്ടിയും താനും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നും. എന്നാൽ പെൺകുട്ടിയുടെ കുടുംബം ഇത് അംഗികരിച്ചിരുന്നില്ല എന്നും ഹത്രസിൽ പെൺകുട്ടി ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ മുഖ്യ പ്രതി സന്ദീപ് താക്കൂർ. കുറ്റങ്ങൾ നിഷേധിച്ചുകൊണ്ട് ഹത്രസ് എസ്-പിയ്ക്ക് നൽകിയ കത്തിലാണ് പ്രതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിയ്ക്കുന്നത്. താനടക്കമുള്ള നാല് പ്രതികകളും നിരപരാധികളാണ് എന്നും പെൺകുട്ടിയെ കൊലപ്പെടുത്തിയത് സ്വന്തം അമ്മയും സഹോദരനും ചേർന്നാണെന്നും പ്രതികൾ ആരോപിയ്ക്കുന്നു.  
 
'കൊല്ലപ്പെട്ട പെണ്‍കുട്ടിയുമായി ഞാൻ അടുപ്പത്തിലായിരുന്നു. ഞങ്ങള്‍ തമ്മില്‍ കാണാറുണ്ട്. പലപ്പോഴും ഫോണില്‍ സംസാരിക്കാറുണ്ട്. എന്നാൽ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഞങ്ങളുടെ ബന്ധത്തിന് എതിരായിരുന്നു, സെപ്‌തംബര്‍ 14 നാണ് പെണ്‍കുട്ടിയെ വയലില്‍വച്ച്‌ കാണുന്നത്. പെൺകുട്ടിയുടെ അമ്മയും സഹോദരനും ഒപ്പമുണ്ടായിരുന്നു. അവൾ എന്നോട് പോകാൻ പറഞ്ഞു. അമ്മയും സഹോദരനും ചേർന്ന് അവളെ ക്രൂരമായി മർദ്ദിച്ചു. അതാണ് മരണകാരണമായത്. ഞാൻ അവളോട് തെറ്റായി ഒന്നും ചെയ്തിട്ടില്ല. ഞാനും മറ്റു മൂന്നു പേരും നിരപരാധികളാണ്. കൃത്യമായ അന്വേഷണം നടത്തി ഞങ്ങൾക്ക് നീതി ഉറപ്പാക്കണം.' പ്രതി കത്തിൽ വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

അടുത്ത ലേഖനം
Show comments