ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്ത് റെയ്ഡ്, അഞ്ച് കോടി പിടിച്ചെടുത്തു, വിദേശ സഹായമെത്തിയത് 6,000 കോടി

Webdunia
വെള്ളി, 6 നവം‌ബര്‍ 2020 (11:14 IST)
കൊച്ചി: ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്ത് റെയിഡ് നടത്ത് ആദയനികുതി വകുപ്പ്. ഡൽഹിയിലും കേരളത്തിലുമയി നടത്തിയ റെയിഡിൽ കണക്കിൽപ്പെടാത്ത അഞ്ചുകോടി രൂപ കണ്ടെത്തി. ഡൽഹിയിനിന്നും മൂന്നേമുക്കാൽ കോടി രൂപയും, കേരളത്തിൽനിന്നും ഒന്നേകാൽ കോടി രൂപയുമാണ് കണ്ടെത്തിയത്. ഇതിൽ 57 ലക്ഷം കണ്ടെത്തിയത് വഹനത്തിൽനിന്നുമാണ്. അഞ്ച് വർഷത്തിനിടെ വിദേശ നിക്ഷേപമായി ബിലീവേഴ്സ് ചർച്ചിൽ എത്തിയത് 6,000 കോടി രൂപയാണെന്നും, വിദേശ സഹായ നിയമവുമവുമായി ബന്ധപ്പെട്ട് വലിയ തട്ടിപ്പാണ് ബിലിവേഴ്സ് ചർച്ചിൽ ഉണ്ടായത് എന്നും ആദായനികുതി വകുപ്പ് പറയുന്നു.
 
ഇന്നലെ രാവിലെ മുതലാണ് ബിലീവേഴ്സ് ചർച്ചിന്റെ പ്രധാന കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും റെയ്ഡ് ആരംഭിച്ചത്. പല കേന്ദ്രങ്ങളിലും റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ചാരിറ്റി പ്രവർത്തനങ്ങൾക്കായി ലഭിയ്ക്കുന്ന വിദേശ സഹായം അതിന് മാത്രമേ ഉപയോഗിയ്ക്കാനാകു. ഇതിൽ സർക്കാരിന് കൃത്യമായി കണക്ക് നൽകുകയും വേണം എന്നാൽ ഈ തുക റിയൽ എസ്റ്റേറ്റ് മേഖലയിൽ ബിലീവേഴ്സ് ചർച്ച് നിക്ഷേപിയ്ക്കുന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തി.       

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

വമ്പൻ ഓഫറുമായി ജിയോയും, 5ജി ഉപഭോക്താക്കൾക്കെല്ലാം ഇനി ജെമിനി 3 എഐ സൗജന്യം

അടുത്ത ലേഖനം
Show comments