Webdunia - Bharat's app for daily news and videos

Install App

ആത്മഹത്യാ കുറിപ്പ് പ്രഫസർക്ക് ഇ-മെയിൽ അയച്ചു, ജെ എൻ യു വിദ്യാർത്ഥി യൂണിവേർസിറ്റി ലൈബ്രറിയിൽ ജീവനൊടുക്കി

Webdunia
വെള്ളി, 17 മെയ് 2019 (17:55 IST)
ഡൽഹി: ജവഹർലാൽ നെഹ്റു യുണിവേർസിറ്റി വിദ്യാർത്ഥി. യൂണിവേർസിറ്റി ലൈബ്രറിക്കുള്ളിൽ തൂങ്ങി മരിച്ചു. വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം ഉണ്ടായത്. ആത്മഹത്യ കുറിപ്പ് പ്രഫസർക്ക് ഇ-മെയിൽ അയച്ച ശേഷമാണ് റിഷി തോമസ് എന്ന എം എ രണ്ടാം വർഷ വിദ്യാർത്ഥി യൂണിവേർസിറ്റി ഭാഷ ലൈബ്രറിയിൽ ജീവനൊടുക്കിയൽത്.
 
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപായി ഇംഗ്ലീഷ് പ്രഫസറുടെ ഈ മെയിലിലേക്ക് വിദ്യാർത്ഥി ആത്മഹത്യ കുറിപ്പ് അയക്കുകയായിരുന്നു. ഇതോടെ വിദ്യാർത്ഥിയിൽ നിന്നും ആത്മഹത്യ കുറിപ്പ് മെയിലായി ലഭിച്ചുവെന്ന് പ്രഫസർ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. 12 മണിയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്.   
 
യുണിവേർസിറ്റി ഭാഷാ ലൈബ്രറിയിലെ കോമൺ ഹാളിൽ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. ഉടൻതന്നെ വിദ്യാർത്ഥിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ആത്മഹത്യ കുറിപ്പിലെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

അടുത്ത ലേഖനം
Show comments