മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്ത് ഗവർണർ

Webdunia
ചൊവ്വ, 12 നവം‌ബര്‍ 2019 (15:18 IST)
മഹാരാഷ്ട്രയിൽ മന്ത്രിസഭാ രൂപീകരണത്തിൽ അനിശ്ചിത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്ത് ഗവർണർ ഭഗത് സിങ് കോഷിയാരി. ചൊവ്വാഴ്ച വൈകിട്ട് എട്ടുമണിവരെയാണ് മന്ത്രിസഭാ രൂപീകരണത്തിൽ അന്തിമ നിലപാട് അറിയിക്കാൻ എൻസിപിക്ക് ഗവർണർ സമയം അനുവദിച്ചിരിക്കുന്നത്.
 
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന് 20 ദിവസങ്ങൾ പിന്നീട്ടിട്ടും മന്ത്രിസഭാ രൂപീകരിക്കാൻ ആർക്കും സാധിക്കാതെ വന്നതോടെയാണ് രാഷ്ട്രപതി ഭരണത്തിന് ഗവർണർ ശുപാർശ ചെയ്തത്. സംസ്ഥാനത്ത് ആർക്കും മന്ത്രിസഭ രൂപീകരിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. അതിനാൽ ഈ അനിശ്ചിതാവസ്ഥ ഒഴിവാക്കാൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം എന്ന്  ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നു.
 
മഹാരാഷ്ട്ര ഗവർണറുടെ കത്ത് ചൊവ്വാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം പരിഗണികും. 105 എംഎൽഎമാരുള്ള ബിജെപിയെയാണ് ആദ്യം ഗവർണ മന്ത്രിസഭ രുപീകരിക്കാൻ ക്ഷണിച്ചത്. എന്നാൽ മന്ത്രിസഭ രൂപീകരിക്കാൻ തങ്ങൾക്കാവില്ല എന്ന് ഞയറാഴ്ച ബിജെപി ഗവർണറെ അറിയിക്കുകയായിരുന്നു. തുടർന്ന്. 56 എംഎൽഎമാരുള്ള ശിവസേനയെ ക്ഷണിച്ചു. 24 മണിക്കൂറാണ് ശിവസേനക്ക് ഗവർണർ സമയം അനുവദിച്ചത്. 
 
ശിവസേന കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാനാകില്ല എന്ന് ഗവർണർ വ്യക്തമാക്കുകയായിരുന്നു. 54 എംഎൽഎ മാരുള്ള എൻസിപിക്ക് അനുവദിച്ച സമയം ചൊവ്വാഴ്ച രാത്രി 8 മണിയോടെ അവസാനിക്കും. 44 എംഎൽഎമാരാണ് മഹാരാഷ്ട്രയിൽ കോൺഗ്രസിനുള്ളത്. കോൺഗ്രസിന്റെ നിലപാടാണ് മഹാരാഷ്ട്ര മന്ത്രിസഭാ രൂപീകരണത്തിൽ നിർണായകമാവുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അടുത്ത ലേഖനം
Show comments