Webdunia - Bharat's app for daily news and videos

Install App

ബഹുജൻ അഘാഡിയുമായി സഖ്യത്തിന് തയ്യാർ, പക്ഷേ കൂടുതൽ സീറ്റുകൾ വേണം: ഇംതിയാസ് ജലീൽ

Webdunia
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (21:17 IST)
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്നാം മുന്നണിക്കുള്ള സാധ്യത വർധിപ്പിച്ച് ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദ് ഉൽ മുസ്‌ലിമിൻ പാർട്ടി നേതാവും എംപിയുമായ ഇംതിയാസ് ജലീൽ. വഞ്ചിത് ബഹുജൻ അഘാഡിയുമായി വീണ്ടും സഖ്യം ചേരാൻ തങ്ങൾ തയ്യാറാണ് എന്നാണ് ഇംതിയാസ് ജലീൽ തുറന്നുവ്യക്തമാക്കിയിരിക്കുന്നത്. ബിബിസി മറാത്തി ന്യൂസിന്റെ രാഷ്ട്ര മഹാരാഷ്ട്ര എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ഇംതിയാസ് ജലീലിന്റെ പ്രതികരണം.
 
ഇരു പാർട്ടികളും ഒരുമിച്ചാണ് കഴിഞ്ഞ ലോക്‍സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. മൂന്ന് പതിറ്റാണ്ടുകളായി ശിവസേനയുടെ കോട്ടയായ ഔറംഗാബാദിൽ മുന്നണി വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എംഐഎമ്മിന് 288 സീറ്റുകളിൽ എട്ട് സീറ്റുകൾ മാത്രമാണ് ബഹുജൻ അഘാഡി ഓഫര്‍ നൽകിയത്. ഇതോടെ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കും എന്ന എംഐഎം തീരുമാനം എടുത്തിരുന്നു. എന്നാൽ കൂടുതൽ സീറ്റുകൾ നൽകിയാൽ ഒരുമിച്ച് മത്സരിക്കാൻ തയ്യാറാണ് എന്നാണ് ഇപ്പോൾ ഇംതിയാസ് ജലീൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.  

ബഹുജന്‍ അഘാഡി നേതാവ് പ്രകാശ് അം‌ബേദ്‌കര്‍ സഖ്യത്തിനുള്ള സാധ്യത അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും എം ഐ എം ഒരു ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത് ഇതാദ്യമായാണ്. 
 
എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 17 മറാത്ത്‌വാഡാ മിക്തി സംഗ്രാം ദിനത്തിന്‍റെ വാര്‍ഷികം ആഘോഷിക്കാറുണ്ട്. ഇത്തവണത്തെ പതാക ഉയര്‍ത്തലിന് പക്ഷേ ഇം‌തിയാസ് ജലീല്‍ സംബന്ധിച്ചിരുന്നില്ല. അത് തനിക്കുപറ്റിയ ഒരു അബദ്ധമാണെന്ന് ഇം‌തിയാസ് പറയുന്നു. എന്നാല്‍ ചില മാധ്യമങ്ങള്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടി തനിക്കെതിരെ ശബ്‌ദമുയര്‍ത്തിയെന്നും താന്‍ ഒരു മുസ്ലിം ആയതുകൊണ്ടാണ് അവര്‍ തന്നെ ലക്‍ഷ്യം വയ്ക്കുന്നതെന്നും ഇം‌തിയാസ് ചോദിക്കുന്നു. 
 
“ശിവസേനയുടെ ഏതെങ്കിലും നേതാവിനോട് എന്തുകൊണ്ടാണ് പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് അവര്‍ ചോദിക്കുമോ? എന്‍റെ രാജ്യസ്നേഹത്തിന് മാത്രം തെളിവ് ചോദിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?” - ഇം‌തിയാസ് ജലീല്‍ ചോദിക്കുന്നു.

ശിവസേനയും കോണ്‍ഗ്രസും തമ്മില്‍ ഒരു സഖ്യം സാധ്യമാണോ എന്ന ചര്‍ച്ചയ്ക്കും ബി ബി സിയുടെ ഇതേ പരിപാടി സാക്‍ഷ്യം വഹിച്ചിരുന്നു. രാഷ്ട്രീയത്തില്‍ ഒരു സാധ്യതയും തള്ളിക്കളയാനാകില്ലെന്നായിരുന്നു ഇതേപ്പറ്റി ശിവസേനാ നേതാവ് അംബാദാസ് ദാന്‍‌വേ പ്രതികരിച്ചത്. പക്ഷേ ശിവസേനയുടെയും തങ്ങളുടെയും ആശയസംഹിതകള്‍ യോജിച്ചുപോകില്ലെന്നും അതുകൊണ്ടുതന്നെ ഒരു സഖ്യത്തിനുള്ള സാധ്യതയില്ലെന്നും മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് നേതാവ് സത്യജീത്ത് താംബെ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു, 2 മരണം: നിരവധി പേർക്ക് പരിക്ക്

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുന്നു, രാജ്യറാണി പകൽവണ്ടിയായി എറണാകുളത്തേക്ക് ഓടിക്കാൻ ആലോചന

പ്രായം 18 വയസ്സിന് താഴെയോ? നിങ്ങള്‍ പ്രായം വ്യാജമാക്കുകയാണെങ്കില്‍ ഗൂഗിള്‍ എഐ നിങ്ങളെ പിടികൂടും!

പാതിവില തട്ടിപ്പ്: തിരൂരിൽ പരാതിയുമായി നൂറോളം വീട്ടമ്മമാർ

കാന്‍സര്‍ സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണം, ഈ രോഗത്തിന് സമ്പന്നനോ ദരിദ്രനെന്നോ വ്യത്യാസമില്ല: നിയമസഭാ സ്പീക്കര്‍

അടുത്ത ലേഖനം
Show comments