കേന്ദ്രസര്‍ക്കാര്‍ നടത്തിയ കൂട്ടക്കൊലയാണ് മുംബൈയിലെ എൽഫിൻസ്റ്റണിൽ റെയിൽവേ സ്റ്റേഷനില്‍ കണ്ടത്; രൂക്ഷവിമര്‍ശനവുമായി ശിവസേന

മുംബൈയിലേത് കേന്ദ്രം നടത്തിയ കൂട്ടക്കൊല; ബുള്ളറ്റ് ട്രെയിനിനെതിരെയും ശിവസേന

Webdunia
വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (20:43 IST)
മുംബൈയ്ക്ക് സമീപമുള്ള എൽഫിൻസ്റ്റൺ റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി ആളുകള്‍ മരിക്കാനിടയായ സംഭവം വിരൽ ചൂണ്ടുന്നത് അധികൃതരുടെ കനത്ത അനാസ്ഥയിലേക്കെന്ന് റിപ്പോര്‍ട്ട്.

നടപ്പാലത്തിന്റെ വീതി കൂട്ടുന്നതുൾപ്പെടെ റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കേണ്ട വികസങ്ങളെപ്പറ്റി റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു ഒന്നര വർഷം മുൻപ് ഉറപ്പു നൽകിയിരുന്നു. എന്നാൽ അതിന്മേൽ തുടര്‍നടപടികളൊന്നും ഇല്ലാതിരുന്നതാണ് വെള്ളിയാഴ്ചത്തെ അപകടത്തിനു കാരണമായതെന്നാണ് റിപ്പോര്‍ട്ട്.  
 
എൽഫിൻസ്റ്റണിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ പൊതുജനങ്ങളുടെ കൂട്ടക്കൊലയാണ് വെള്ളിയാഴ്ച ഉണ്ടായതെന്നാണ് ശിവസേന കുറ്റപ്പെടുത്തിയത്. റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം മെച്ചപ്പെടുത്തിയ ശേഷം മാത്രം മതി ബുള്ളറ്റ് ട്രെയിനുകൾ കൊണ്ടു വരുന്നതെന്നും ശിവസേന വ്യക്തമാക്കി.

അപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽവേ മന്ത്രി പിയുഷ് ഗോയൽ രാജി വയ്ക്കണമെന്നും ബിജെപിയുടെ കേന്ദ്രത്തിലെ മുഖ്യ സഖ്യകക്ഷികളിലൊന്നായ ശിവസേന ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരെഞ്ഞെടുപ്പ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ തിരുവനന്തപുരം പേട്ട വാർഡിൽ

ആദ്യ പാകിസ്ഥാൻ പ്രതിരോധസേന മേധാവിയാകാൻ അസിം മുനീർ, വിജ്ഞാപനത്തിൽ ഒപ്പിടാതെ പാക് പ്രധാനമന്ത്രി മുങ്ങി!

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

അടുത്ത ലേഖനം
Show comments