പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമോ? എന്‍ഐഎ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍, ഇനി തീരുമാനമെടുക്കേണ്ട ആഭ്യന്തര മന്ത്രാലയം

വിവിധ സംസ്ഥാനങ്ങളിലുള്ളവരെ കേരളത്തില്‍ എത്തിച്ച് പരിശീലനം നടത്തിയെന്ന് ആരോപിച്ച എന്‍ഐഎ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പറഞ്ഞു

Webdunia
വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (15:23 IST)
പോപ്പുലര്‍ ഫ്രണ്ടിനെതിരെ നിര്‍ണായക നീക്കത്തിനു സാധ്യത. സംഘടനയ്‌ക്കെതിരെ മതമൗലിക വാദത്തിനു തെളിവുണ്ടെന്നാണ് എന്‍ഐഎ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ കൊല്‍ക്കത്തയില്‍ നിന്ന് പിടിച്ചെടുത്തെന്ന് എന്‍ഐഎ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനുള്ള നിര്‍ദ്ദേശം ഉള്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയത്തിന് എന്‍ഐഎ പുതിയ റിപ്പോര്‍ട്ട് നല്‍കും. ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് നിര്‍ണായകമാണ്. 
 
വിവിധ സംസ്ഥാനങ്ങളിലുള്ളവരെ കേരളത്തില്‍ എത്തിച്ച് പരിശീലനം നടത്തിയെന്ന് ആരോപിച്ച എന്‍ഐഎ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം പതിനഞ്ച് സംസ്ഥാനങ്ങളിലായി നടന്ന എന്‍ഐഎയുടെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സംയുക്ത റെയ്ഡില്‍ 93 പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയിരുന്നു. 106 പോപ്പുലര്‍ ഫ്രണ്ടുകാരെയും ആറസ്റ്റ് ചെയ്തു. ഇവരെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്ത് വരികയാണ്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments