Webdunia - Bharat's app for daily news and videos

Install App

എംആര്‍ഐ സ്‌കാനിംഗ് മെഷിനില്‍ കുടുങ്ങി യുവാവ് മരിച്ചു

എംആര്‍ഐ സ്‌കാനിംഗ് മെഷിനില്‍ കുടുങ്ങി യുവാവ് മരിച്ചു

Webdunia
ഞായര്‍, 28 ജനുവരി 2018 (15:12 IST)
രോഗിക്കൊപ്പം എത്തിയ ബന്ധു എംആര്‍ഐ മെഷിനില്‍ കുടുങ്ങി മരിച്ചു. ആശുപത്രി അധികൃതരുടെ വീഴ്‌ചമൂലം രാജേഷ് മരുവെന്ന (32) യുവാവിനാണ് ജീ‍വന്‍ നഷ്‌ടമായത്. മുംബൈയിലെ ബിവൈഎല്‍ നായര്‍ ചാരിറ്റബിള്‍ ആശുപത്രിയിലായിരുന്നു സംഭവം.

സ്‌കാനിംഗ് മെഷിന് അരികിലേക്ക് ഒക്‌സിജന്‍ സിലിണ്ടറുമായി ചെന്നതാണ് രാജേഷ് മരുവിന്റെ മരണത്തില്‍ കലാശിച്ചത്.

ബന്ധുവായ രോഗിക്കൊപ്പം സ്‌കാനിംഗ് മുറിയില്‍ പ്രവേശിച്ച മരുവിന്റെ കൈയില്‍ ഓക്‍സിജന്‍ സിലണ്ടര്‍ ഉണ്ടായിരുന്നു. സ്‌കാനിംഗ് മെഷനിലുള്ള കാന്തിക വലയം സിലിണ്ടറിനെ ശക്തമായി വലിച്ചടുപ്പിക്കുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയും ചെയ്‌തു.

പൊട്ടിത്തെറിയില്‍ സിലിണ്ടറിനൊപ്പം മിഷനില്‍ കുടുങ്ങിപ്പോയതാണ് മരുവിന്റെ മരണകാരണമായത്. മിഷിനില്‍ നിന്നു യുവാവിനെ പുറത്തെടുത്തപ്പോഴേക്കും രക്തം വാര്‍ന്ന് പോയിരുന്നു. ഉടന്‍ അത്യാസന്ന വിഭാഗത്തില്‍ മരുവിനെ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

വാര്‍ഡില്‍ ജോലി ചെയ്യുന്ന ജീവനക്കാരന്‍ പറഞ്ഞതു കൊണ്ടാണ് ഓക്‍സിജന്‍ സിലിണ്ടറുമായി മരു സ്‌കാനിംഗ് മുറിയില്‍ പ്രവേശിച്ചതെന്നും ഇത് സുരക്ഷാപിഴവാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍ഫോപാര്‍ക്കിലെ വനിതാ ശുചിമുറിയില്‍ ഒളിക്യാമറ; കേസെടുത്ത് പോലീസ്

August - Bank Holidays: ഓഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങള്‍

Tsunami: റഷ്യയിൽ റിക്ടർ സ്കെയിലിൽ 8.7 രേഖപ്പെടുത്തിയ അതിശക്ത ഭൂചലനം, സുനാമിയിൽ വലഞ്ഞ് റഷ്യയും ജപ്പാനും, യുഎസിൽ ജാഗ്രത

കാലവര്‍ഷക്കെടുതിയെ അതിജീവിച്ച്; ടൗണ്‍ഷിപ്പിലെ ആദ്യ വീട് 105 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി

'കന്യാസ്ത്രീകളെ കണ്ടിട്ടേ തിരിച്ചുപോകൂ'; ഇടതുപക്ഷ പ്രതിനിധി സംഘം ഛത്തീസ്ഗഡില്‍ തുടരുന്നു

അടുത്ത ലേഖനം
Show comments