ജയ് ശ്രീറാം വിളിച്ചില്ലെന്ന് ആരോപിച്ച് തീ കൊളുത്തിയ പതിനേഴുകാരന് ദാരുണാന്ത്യം

Webdunia
ചൊവ്വ, 30 ജൂലൈ 2019 (15:33 IST)
ജയ് ശ്രീറാം വിളിച്ചില്ലെന്ന് ആരോപിച്ച് നാൽ‌വർ സംഘം തീ കൊളുത്തി ചികിത്സയിലായിരുന്ന പതിനേഴുകാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലാണ് സംഭവം. പതിനേഴുകാരനായ ഖാലിദാണ് മരിച്ചത്. അറുപത് ശതമാനം പൊള്ളലേറ്റ ഖാലിദ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
 
ഖാലിദിനെ തീ കൊളുത്തിയത് നാലംഗ സംഘമാണെന്നും, ‘ജയ് ശ്രീറാം’ എന്ന് വിളിക്കാന്‍ വിസമ്മതിച്ചതിനാണ് ആക്രമിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു. ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചെങ്കിലും അത് അനുസരിക്കാതിരുന്നപ്പോള്‍ നാൽ പേർ ചേർന്ന് മര്‍ദ്ദിച്ചെന്നും പിന്നീട് തീ കൊളുത്തുകയായിരുന്നെന്നും  ഖാലിദ് ആദ്യം നൽകിയ മൊഴിയിൽ പറയുന്നു.  
 
എന്നാല്‍ ഉത്തര്‍പ്രദേശ് പൊലീസ് ഈ വാദം നിഷേധിച്ചിരുന്നു. മരിച്ച ഖാലിദ് ആശുപത്രിയിലെത്തിച്ച ശേഷം നല്‍കിയ മൊഴികള്‍ പരസ്പര വിരുദ്ധമാണെന്നാണ് പൊലീസ് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായം പൂര്‍ത്തിയാകുന്നു; ആയിരത്തിലേറെ പേജുകള്‍ !

വളര്‍ച്ച പടവലങ്ങ പോലെ താഴോട്ട്? തിരുവനന്തപുരത്ത് 50 ഇടങ്ങളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല

കന്യാകുമാരി കടലിന് സമീപത്തായി തുടരുന്ന ചക്രവാത ചുഴി ഇന്ന് ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത; കനത്ത മഴയ്ക്ക് സാധ്യത

Rahul Mamkootathil: 'കോണ്‍ഗ്രസിനായി വോട്ട് ചോദിക്കാന്‍ രാഹുല്‍ ആരാണ്'; മുതിര്‍ന്ന നേതാക്കള്‍ കലിപ്പില്‍, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

അടുത്ത ലേഖനം
Show comments