Webdunia - Bharat's app for daily news and videos

Install App

‘എന്റെ നെഞ്ചിൽ തീയാണ്, ആരേയും വെറുതേ വിടില്ല’- പ്രധാനമന്ത്രി

Webdunia
ഞായര്‍, 17 ഫെബ്രുവരി 2019 (17:42 IST)
പുൽവാമയിൽ സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു ശക്തമായ തിരിച്ചടി നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഹൃദയത്തിൽ തീയാണെന്നു മോദി പറഞ്ഞു. വീരമൃത്യു വരിച്ച സഞ്ജയ് കുമാർ സിൻഹ, രത്തൻ കുമാർ ഠാക്കൂർ എന്നിവർക്ക് ആദരമർപ്പിക്കുകയാണ്. 
 
‘നിങ്ങളുടെ നെഞ്ചില്‍ തീയാളുന്ന പോലെ എന്റെ ഹൃദയത്തിലും തീയാണ്‘– ബിഹാറിലെ സർക്കാർ പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു. ജവാൻമാരുടെ കുടുംബത്തോടൊപ്പം രാജ്യമുണ്ട്. നമുക്കു നേരെ നിറയൊഴിക്കുന്നവരെയും നമ്മുടെ സൈനികരെ ലക്ഷ്യം വയ്ക്കാന്‍ തോക്കുകളും ബോംബുകളും നൽകുന്നവരെയും വെറുതെ വിടില്ല.– പ്രധാനമന്ത്രി വ്യക്തമാക്കി.
 
സൈന്യത്തിന്റെ ശൗര്യത്തിലും ധൈര്യത്തിലും പൂർണവിശ്വാസമുണ്ട്. ഇത്തരം അക്രമങ്ങൾ കൊണ്ട് ഇന്ത്യയിൽ അസ്ഥിരത ഉണ്ടാക്കാനാകില്ല. അക്രമം നടത്തിയവർക്കു തക്കശിക്ഷ നൽകും. ശക്തമായ മറുപടി നല്‍കിയിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
ഗൂഢാലോചനകളിലൂടെയും തന്ത്രങ്ങളിലൂടെയും ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് പാകിസ്ഥാന്റെ വിശ്വസിക്കുന്നതെങ്കില്‍ തെറ്റി. സൈനികരുടെ ധീരതയില്‍ വിശ്വാസമുണ്ട്. അവര്‍ക്ക് തിരിച്ചടിക്കാന്‍ പൂര്‍ണമായ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും

ലുലു ഗ്രൂപ്പ് പിന്നിൽ, യൂസഫലിയെ പിന്നിലാക്കി ജോയ് ആലുക്കാസ് മലയാളികളിൽ ഏറ്റവും സമ്പന്നൻ, ഫോബ്സ് സമ്പന്നപട്ടിക പുറത്ത്

Suresh Gopi: 'അതൊന്നും എംപിയുടെ ജോലിയല്ല'; അപേക്ഷയുമായി വന്ന വൃദ്ധനോട് സുരേഷ് ഗോപി (വീഡിയോ)

അഷ്ടമിരോഹിണി ഞായറാഴ്ച: ഗുരുവായൂരിൽ 40,000 പേർക്കുള്ള സദ്യ ഒരുക്കും, നടക്കുന്നത് 200ലേറെ കല്യാണങ്ങൾ

കൊച്ചി കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറെ മകന്‍ കുത്തി പരുക്കേല്‍പ്പിച്ചു

അടുത്ത ലേഖനം
Show comments