36 വവ്വാലുകളിൽനിന്നും ശേഖരിച്ച സാംപിളുകളിൽ 12 എണ്ണത്തിൽ നിപ വൈറസ് സാനിധ്യം കണ്ടെത്തി

Webdunia
വെള്ളി, 21 ജൂണ്‍ 2019 (19:28 IST)
നഷ്ണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് 36 വവ്വാലുകളിൽനിന്നും ശേഖരിച്ച സാംപിളുകളിൽ 12 എണ്ണത്തിൽ നിപ വൈറസിന്റെ സാനിധ്യമുള്ളതായി കണ്ടെത്തി. കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനാണ് ഇക്കാര്യം ലോക്സഭയെ അറിയിച്ചത്. കഴിഞ്ഞ വർഷം നിപ്പ വൈറസ് ബാധ ഉണ്ടായ സമയത്ത് ശേഖരിച്ച സാംപിളുകളിൽ പത്തെൺണ്ണത്തിലും നിപ ഉള്ളതായി കണ്ടെത്തിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ലോക്സഭയിൽ വ്യക്തമാക്കി.
 
കേരളത്തിലെ എറണാകുളം ജില്ലയിൽ ഒരേയൊരു നിപ്പ കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗിയെ ആശുപത്രിയിൽനിന്നും ഡിസ്റ്റാർജ് ചെയ്തിട്ടുണ്ട്. 50 പേരിൽ നിപ്പ സംശയിക്കുകയും 330 പേരെ നിരീക്ഷിക്കുകയും ചെയ്തിരുന്നു എന്നാൽ ഇവരിൽ ആർക്കും നിപ ബാധ ഉണ്ടായിട്ടില്ല എന്നും മന്ത്രി ലോക്സഭയെ അറിയിച്ചു.
 
2018ൽ നിപ്പ ബാധയുണ്ടായ സായത്ത് 52 വവ്വാലുകളിൽനിന്നുമാണ് സമ്പിൾ ശേഖരിച്ചിരുന്നത്. ഇതിൽ 10 എണ്ണത്തിൽ നിപ്പയുടെ സാനിധ്യം ഉണ്ടായിരുന്നു. എറണാകുളത്തുനിന്നും ശേഖരിച്ച 36 സാംപിളുകളിൽ 12 എണ്ണത്തിൽ നിപയുടെ സനിധ്യം ഉണ്ടെന്ന കണ്ടെത്തൽ ആശങ്കപ്പെടുത്തുന്നതാണ്. 2018 കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഉണ്ടായ നിപ ബാധയിൽ 17 പേർക്കാണ് ജീവൻ നഷ്ടമായത്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചി മേയർ സ്ഥാനത്തിനായി കോൺഗ്രസിൽ പിടിവലി, ദീപ്തി മേരി വർഗീസിനെതിരെ ഒരു വിഭാഗം നേതാക്കൾ

പുതുവര്‍ഷത്തില്‍ പടക്കം പൊട്ടിക്കല്‍ വേണ്ട: നിരോധന ഉത്തരവിറക്കി കര്‍ണാടക പോലീസ്

മുഖ്യമന്ത്രിക്കു അതിജീവിതയുടെ പരാതി; പേര് വെളിപ്പെടുത്തി വീഡിയോ ചെയ്ത മാര്‍ട്ടിനെതിരെ കേസെടുക്കും

രാജ്യത്തെ ഏറ്റവും ചൂടേറിയ നഗരമായി കണ്ണൂര്‍

ഡല്‍ഹിയില്‍ വ്യാഴാഴ്ച മുതല്‍ ഈ വാഹനങ്ങള്‍ക്ക് പെട്രോള്‍ ഇല്ല: മലിനീകരണം വര്‍ദ്ധിച്ചുവരുന്നതില്‍ ക്ഷമാപണം നടത്തി മന്ത്രി

അടുത്ത ലേഖനം
Show comments