Webdunia - Bharat's app for daily news and videos

Install App

ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു, ഉറങ്ങിയില്ല, അവസാന ആഗ്രഹം പറയാതെ തൂക്കുകയറിലേക്ക്

Webdunia
വെള്ളി, 20 മാര്‍ച്ച് 2020 (09:21 IST)
രാജ്യം ഏറെ കാത്തിരുന്ന വിധി ഒടുവിൽ നടപ്പിലായിരിക്കുന്നു. നിർഭയ കേസിൽ നാലു പ്രതികളെയും ഇന്ന് പുലർച്ചെ 5.30ന് തന്നെ തൂക്കിലേറ്റി. തൂക്കിലേറ്റുന്നതിന് തൊട്ടുമുൻപുള്ള സമയങ്ങളിൽ പ്രത്യേക സെല്ലുകളായിരുന്നു പ്രതികളെ പാർപ്പിച്ചിരുന്നത്. ഭക്ഷണം കഴിക്കാൻ പോലും പ്രതികൾ താൽപര്യം പ്രകടിപ്പിച്ചില്ല എന്നാണ് ജയിലിൽ നിന്നുമുള്ള റിപ്പോർട്ടുകൾ.
 
തൂക്കിലേറ്റുന്നതിന് മുൻപ് അവസാന ആഗ്രവും പ്രതികൾ വെളിപ്പെടുത്തിയില്ല. പുലർച്ചെ മൂന്ന് മണിയോടെ സുപ്രീം കോടതിയിൽനിന്നുമുള്ള അവസാന വിധിയും പുറത്തുവന്നതിന് പിന്നാലെ 3.30ന് തന്നെ വധശിക്ഷക്കുള്ള നടപടികൾ ആരംഭിച്ചു. 3.30ന് നാല് പ്രതികളെയും ഉണർത്തി. പിന്നീട് വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്നോടിയായുള്ള വൈദ്യ പരിശോധനകളും മറ്റു നടപടി ക്രമങ്ങളും ആരംഭിച്ചു. 
 
മരണ വാറണ്ട് പ്രതികളെ വായിച്ച് കേൾപ്പിച്ച ശേഷം 5.30ന് തന്നെ വധശിക്ഷ നടപ്പിലാക്കി. 6 മണി വരെ മൃതദേഹങ്ങൾ തൂക്കുകയറിൽ തന്നെയായിരുന്നു. പിന്നീട് ജെയിലിനുള്ളിൽ വച്ച് പ്രതികളുടെ മരണം ഡോക്ടർ ഉറപ്പുവരുത്തി. മൃതദേഹങ്ങൾ ഡിഡിയു ആശുപത്രിയിൽ പോസ്റ്റ് മൊർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർണമായും വീഡിയോ ചിത്രീകരിക്കും.   

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

തന്റെ സ്ഥാനാര്‍ത്ഥിക്ക് കാലുകൊണ്ട് വോട്ട് ചെയ്ത് അങ്കിത് സോനി

പഴയ പോലെ ഇനി ഊട്ടി- കൊടൈക്കാനാൽ യാത്രകൾ പറ്റില്ല, ഇന്ന് മുതൽ ഇ - പാസ് നിർബന്ധം

കേരളത്തിൽ വോട്ടുവിഹിതം കൂടും, 2 സീറ്റ് നേടുമെന്ന വിലയിരുത്തലിൽ ബിജെപി

പണം സൂക്ഷിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തം: പണം നിക്ഷേപിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലോക്‌സഭാ മൂന്നാംഘട്ട വോട്ടെടുപ്പ്: ഇന്ന് ജനവിധിതേടുന്ന 1300 സ്ഥാനാര്‍ത്ഥികളില്‍ വനിതകള്‍ 120 മാത്രം, കണക്കുകള്‍ ഇങ്ങനെ

അടുത്ത ലേഖനം
Show comments