ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു, ഉറങ്ങിയില്ല, അവസാന ആഗ്രഹം പറയാതെ തൂക്കുകയറിലേക്ക്

Webdunia
വെള്ളി, 20 മാര്‍ച്ച് 2020 (09:21 IST)
രാജ്യം ഏറെ കാത്തിരുന്ന വിധി ഒടുവിൽ നടപ്പിലായിരിക്കുന്നു. നിർഭയ കേസിൽ നാലു പ്രതികളെയും ഇന്ന് പുലർച്ചെ 5.30ന് തന്നെ തൂക്കിലേറ്റി. തൂക്കിലേറ്റുന്നതിന് തൊട്ടുമുൻപുള്ള സമയങ്ങളിൽ പ്രത്യേക സെല്ലുകളായിരുന്നു പ്രതികളെ പാർപ്പിച്ചിരുന്നത്. ഭക്ഷണം കഴിക്കാൻ പോലും പ്രതികൾ താൽപര്യം പ്രകടിപ്പിച്ചില്ല എന്നാണ് ജയിലിൽ നിന്നുമുള്ള റിപ്പോർട്ടുകൾ.
 
തൂക്കിലേറ്റുന്നതിന് മുൻപ് അവസാന ആഗ്രവും പ്രതികൾ വെളിപ്പെടുത്തിയില്ല. പുലർച്ചെ മൂന്ന് മണിയോടെ സുപ്രീം കോടതിയിൽനിന്നുമുള്ള അവസാന വിധിയും പുറത്തുവന്നതിന് പിന്നാലെ 3.30ന് തന്നെ വധശിക്ഷക്കുള്ള നടപടികൾ ആരംഭിച്ചു. 3.30ന് നാല് പ്രതികളെയും ഉണർത്തി. പിന്നീട് വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്നോടിയായുള്ള വൈദ്യ പരിശോധനകളും മറ്റു നടപടി ക്രമങ്ങളും ആരംഭിച്ചു. 
 
മരണ വാറണ്ട് പ്രതികളെ വായിച്ച് കേൾപ്പിച്ച ശേഷം 5.30ന് തന്നെ വധശിക്ഷ നടപ്പിലാക്കി. 6 മണി വരെ മൃതദേഹങ്ങൾ തൂക്കുകയറിൽ തന്നെയായിരുന്നു. പിന്നീട് ജെയിലിനുള്ളിൽ വച്ച് പ്രതികളുടെ മരണം ഡോക്ടർ ഉറപ്പുവരുത്തി. മൃതദേഹങ്ങൾ ഡിഡിയു ആശുപത്രിയിൽ പോസ്റ്റ് മൊർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർണമായും വീഡിയോ ചിത്രീകരിക്കും.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

Kerala Weather: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദത്തിനു സാധ്യത, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

അടുത്ത ലേഖനം
Show comments