Webdunia - Bharat's app for daily news and videos

Install App

ലോക്ക്ഡൗണിനിടെ ഫീസ് ആവശ്യപ്പെട്ടു: പഞ്ചാബിൽ 38 സ്വകാര്യ സ്കൂളുകൾക്ക് നോട്ടീസ്

അഭിറാം മനോഹർ
വ്യാഴം, 9 ഏപ്രില്‍ 2020 (15:08 IST)
ലോക്ക്ഡൗൺ സമയത്തിനിടെ ഫീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് പഞ്ചാബിൽ 15 സ്വകാര്യ സ്കൂളുകൾക്ക് കൂടി കാരണം കാണിക്കൽ നോട്ടീസ് അയ്ച്ചു. ഫീസ് വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിർദേശം പാലിക്കാത്ത 38 സ്വകാര്യ സ്കൂളുകൾക്ക് ഇതുവരെ ഇത്തരത്തിൽ നോട്ടീസ് അയച്ചിട്ടുള്ളതായി വിദ്യഭ്യാസമന്ത്രി വിജയ് ഇന്ദർ സിംഗ്ല പറഞ്ഞു.
 
ഏഴ് ദിവസമാണ് മറുപടി നൽകുന്നതിനായി അനുവദിച്ചിരിക്കുന്നത്.തൃപ്തികരമായ മറുപടി നൽകാൻ സാധിച്ചില്ലെങ്കിൽ സ്കൂളുകളുടെ എൻഒസി റദ്ദാക്കുമെന്നും വിദ്യഭ്യാസമന്ത്രി മുന്നറിയിപ്പ് നൽകി.ലോക്ക്ഡൗൺ കാലയളവ് കഴിയുന്നതുവരെ വിദ്യാർഥികളിൽനിന്ന് അടുത്ത അധ്യയന വർഷത്തേക്കുള്ള യാതൊരു ഫീസും ഈടാക്കരുതെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തെ സാഹചര്യം സാധാരണ നിലയിലായതിന് ശേഷം 30 ദിവസം കഴിഞ്ഞ് മാത്രമേ വിദ്യാർഥികളിൽ നിന്ന് ഫീസ് ഈടാക്കാൻ പാടുള്ളുവെന്നും ഇക്കാലയളവിൽ പിഴ തുക ഈടാക്കരുതെന്നും സർക്കാർ നേരത്തെ നിർദേശിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയിലെ 15 സംസ്ഥാനങ്ങളില്‍ സാല്‍മൊണെല്ല പൊട്ടിപ്പുറപ്പെട്ടു; കാരണം വെള്ളരിക്ക

റെയില്‍വേ ട്രാക്കിന് സമീപം സ്യൂട്ട്‌കേസിനുള്ളില്‍ 18കാരിയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

Kerala PSC Secretariat Assistant Exam 2025: സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷ, ആദ്യഘട്ടം 24ന്

പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ ഉദ്യോഗസ്ഥനുമായി അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

റാപ്പ് സംഗീതം എന്നാണ് പട്ടിക ജാതിക്കാരുടെ തനത് കലാരൂപമായത്. വേടനെതിരെ അധിക്ഷേപവുമായി കെ പി ശശികല

അടുത്ത ലേഖനം
Show comments