Webdunia - Bharat's app for daily news and videos

Install App

'ഓപ്പറേഷന്‍ മാഡംജി'; പാകിസ്ഥാൻ മിലിറ്ററി ഇന്റലിജൻസിന് വിവരങ്ങൾ ചോർത്തിനൽകിയ യുവാവ് അറസ്റ്റിൽ

Webdunia
വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (09:57 IST)
ഛണ്ഡീഗഡ്: പാകിസ്ഥാൻ മിലിട്ടറി ഇന്‍റലിജന്‍സിന് വിവരങ്ങള്‍ ചോര്‍ത്തി നൽകിവന്ന മിലിറ്ററി എഞ്ചിനിയറിങ് സർവീസസിലെ ജീവനക്കാരൻ അറസിൽ. മിലിറ്ററി എഞ്ചിനിയറിങ് സർവീസസിലെ ശുചീകരണ തൊഴിലാളിയായ മഹേഷ് കുമാറിനെയാണ് ഇന്ത്യൻ മിലിറ്ററി ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹരിയാന പൊലീസ് സ്പെഷല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. 'ഓപ്പറേഷന്‍ മാഡംജി'എന്ന ദൗത്യത്തിലൂടെയാണ് ഇയാളെ പിടികൂടിയത്. 
 
കുമാർ പാകിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തി നടത്തുന്നതായി ഇക്കഴിഞ്ഞ ജൂണിലാണ് ലക്നൗ മിലിട്ടറി ഇന്റലിജന്‍സിന് സൂചനകള്‍ ലഭിക്കുന്നത്. പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇയാള്‍ പാകിസ്താന്‍ മിലിട്ടറിയില്‍ ജോലി ചെയ്യുന്ന യുവതിക്ക് കൈമാറുന്നുവെന്നായിരുന്നു രഹസ്യ വിവരം. പാക് മിലിറ്ററി ഇന്റലിജൻസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു യുവതിയുമായി ഇയാള്‍ സോഷ്യല്‍ മീഡിയ വഴി സൗഹൃദത്തിലായിരുന്നു. 'മാഡംജി' എന്നാണ് കുമാർ ഈ യുവതിയെ വിളിച്ചിരുന്നത്.
 
പാകിസ്താന്‍ ഇന്റലിജൻസുമായി ബന്ധപ്പെട്ട മൂന്നോളം പേരുമായി ഇയാൾക്ക് സൗഹൃദമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ രണ്ടര വർഷത്തോളമായി ഇയാൾ പാകിസ്ഥാൻ മിലിറ്ററി ഇന്റലിജൻസിനായി വിവരങ്ങൾ ചോർത്തി നൽകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇതിനായി പണവും കൈപ്പറ്റുന്നുണ്ട്. രണ്ട് തവണകളായി 5,000 രൂപ കൈപ്പറ്റിയെന്നാണ് വിവരം. ജയ്പൂരിലെ ഒരു ആര്‍മി ബ്രിഗേഡിന്‍റെയും മുതിര്‍ന്ന ചില ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ പാകിസ്താന് കൈമാറിയതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. ഹണിട്രാപ്പില്‍ കുരുക്കിയാണ് പാക് മിലിട്ടറി ഇന്‍റലിജന്‍സ് ഇയാളിൽനിന്നും വിവരങ്ങൾ ചോർത്തിയിരുന്നത് എന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

വള്ളിക്കുന്നത്ത് പേപ്പട്ടിയുടെ ആക്രമണം; നാലുപേര്‍ക്ക് ഗുരുതര പരിക്ക്

കൈക്കൂലി: 3000 രൂപാ വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂര ആക്രമണത്തിന് ഇരയായ പോക്‌സോ അതിജീവിതയായ പെണ്‍കുട്ടി മരിച്ചു

ജയലളിതയുടെ പിടിച്ചെടുത്ത സ്വത്തുക്കൾ തമിഴ്‌നാടിന്, കൈമാറുന്നത് 27 കിലോ സ്വർണം, 11,344 സാരി, 750 ജോഡി ചെരുപ്പ്...

സംസ്ഥാനത്ത് ഫെബ്രുവരി മുതല്‍ വൈദ്യുതി ചാര്‍ജ് കുറയും

അടുത്ത ലേഖനം
Show comments