ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യം, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും

അഭിറാം മനോഹർ
തിങ്കള്‍, 12 മെയ് 2025 (17:58 IST)
പാകിസ്ഥാനെതിരായ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് അഭിസംബോധന. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പഹല്‍ഗാം ഭീകരാക്രമണ സമയത്ത് സൗദിയിലായിരുന്ന പ്രധാനമന്ത്രി സൗദി സന്ദര്‍ശനം പാതിവഴിയില്‍ നിര്‍ത്തിയാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. തുടര്‍ന്ന് പ്രതിരോധ സേനകള്‍ക്ക് ശക്തമായി മുന്നോട്ട് പോകാനുള്ള അനുമതി പ്രധാനമന്ത്രി നല്‍കിയിരുന്നു.
 
 ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിന് ശേഷം ഇരുരാജ്യങ്ങളും ഏറ്റുമുട്ടലിലേക്ക് കടന്നപ്പോള്‍ ദില്ലിയിലെ വസതിയില്‍ പ്രധാനമന്ത്രി സൈനിക തലവന്മാരുമായും പ്രതിരോധമന്ത്രിയുമായും നിരന്തരം കൂടിയാലോചനകള്‍ നടത്തിയിരുന്നു. എന്നാല്‍  2 തവണ സര്‍വകക്ഷിയോഗം നടന്നപ്പോഴും അതില്‍ പ്രധാനമന്ത്രി പങ്കെടുക്കുകയോ വാര്‍ത്താക്കുറിപ്പ് ഇറക്കുകയോ ചെയ്തിരുന്നില്ല. ഇന്ത്യ- പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍ അമേരിക്ക ഇടപ്പെട്ടു എന്നതടക്കമുള്ള ആക്ഷേപങ്ങള്‍ നിലനില്‍ക്കെയാണ് മോദി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

അടുത്ത ലേഖനം
Show comments