Webdunia - Bharat's app for daily news and videos

Install App

ഇസ്രയേല്‍ ജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലുന്നു; പ്രധാനമന്ത്രിയുടേത് ലജ്ജാകരമായ മൗനമെന്ന് സോണിയ ഗാന്ധി

ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരനില്‍ എഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധി കേന്ദ്രത്തിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 29 ജൂലൈ 2025 (12:49 IST)
sonia
ഇസ്രയേല്‍ ജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലുന്നുവെന്നും പ്രധാനമന്ത്രി മോദിയുടേത് ലജ്ജാകരമായ മൗനമാണെന്നും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി പറഞ്ഞു. ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരനില്‍ എഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധി കേന്ദ്രത്തിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്.
 
ഗാസയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി അനുകൂലമായ നിലപാട് എടുക്കാത്തത് ഭീരുത്വപരമായ വഞ്ചനയാണെന്നും സോണിയ ഗാന്ധി പറഞ്ഞു. ധീരമായ വാക്കുകളില്‍ പ്രധാനമന്ത്രി സംസാരിക്കേണ്ട സമയം അതിക്രമിച്ചെന്നും സോണിയ ഗാന്ധി പറയുന്നു. 1974 അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലാണ് പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ അംഗീകരിക്കുന്ന ആദ്യ അറബി ഇതര രാജ്യമായി ഇന്ത്യ മാറിയത്.
 
ഗ്ലോബല്‍ സൗത്ത് രാഷ്ട്രങ്ങള്‍ ഇന്ത്യയുടെ നേതൃത്വത്തിലാണ് പ്രതിക്ഷ അര്‍പ്പിക്കുന്നതെന്നും ലേഖനത്തില്‍ സോണിയ ഗാന്ധി പറയുന്നു. 17000 കുട്ടികളടക്കം 55,000 പാലസ്തീനികളാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഗാസയില്‍ കൊല്ലപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Nimisha priya Case: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി, പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്ന് കാന്തപുരത്തിൻ്റെ ഓഫീസ്

Govindachamy:ആരുടെയും സഹായം വേണ്ടിവന്നില്ല, ഗോവിന്ദചാമിയുടെ ഇടത് കൈക്ക് സാധാരണ ഒരു കൈയുടെ ശക്തിയെന്ന് അന്വേഷണ റിപ്പോർട്ട്!

കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുമ്പോഴും ബിജെപിയെ പൂര്‍ണമായി തള്ളാതെ മാര്‍ ആന്‍ഡ്രൂസ് താഴത്ത്

Nimisha priya Case: ചില വ്യക്തികൾ നൽകുന്ന വിവരങ്ങൾ ശരിയല്ല,നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രം

അടുത്ത ലേഖനം
Show comments