Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടരലക്ഷം പോക്‌സോ കേസുകള്‍ കെട്ടിക്കിടക്കുന്നു; വേഗതയില്ലാതെ അതിവേഗ കോടതികള്‍

court
കൊച്ചി: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളുടെ (പോക്‌സോ കേസുകള്‍) വിചാരണയ്ക്കായി രാജ്യത്തുടനീളമുള്ള ഫാസ്റ്റ് ട്രാക്ക് കോടതികളില്‍ 2.5 ലക്ഷത്തിലധികം കേസുകള്‍ കെട്ടിക്കിടക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ കോടതികള്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ മൂന്ന് മാസം മുതല്‍ നാലര വര്‍ഷം വരെ സമയമെടുക്കുന്നു. ഫോറന്‍സിക് ലാബുകളില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ വൈകുന്നതാണ് പ്രധാന കാരണം. പൊതുജന അവബോധവും കോടതി നടപടിക്രമങ്ങളിലെ സങ്കീര്‍ണതകളും കാരണം വര്‍ദ്ധിച്ചുവരുന്ന പരാതികളും മറ്റ് കാരണങ്ങളാണ്. ഇന്ത്യയിലെ 774 കോടതികള്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ പരിഗണിക്കുന്നുണ്ട്. ഇതില്‍ 398 എണ്ണം പോക്‌സോ കേസുകള്‍ക്കായി മാത്രമുള്ളതാണ്.
 
പോക്‌സോ കേസുകളില്‍ 60 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ ഫോറന്‍സിക് ലാബുകള്‍ക്ക് രാസ പരിശോധനാ ഫലങ്ങള്‍ ഒരു വര്‍ഷം വരെ വൈകുന്നു. മിക്ക കേസുകളിലും ശരീരദ്രവങ്ങള്‍, ഡിഎന്‍എ, ഫോണ്‍, മറ്റ് ഡിജിറ്റല്‍ തെളിവുകള്‍ എന്നിവയുടെ പരിശോധന ആവശ്യമാണ്. ഇത് ഉള്‍പ്പെടുത്താത്ത കുറ്റപത്രങ്ങള്‍ അപൂര്‍ണ്ണമായിരിക്കും.
 
കേരളത്തില്‍ പോക്‌സോ കേസുകള്‍ തീര്‍പ്പാക്കാന്‍ എടുക്കുന്ന ശരാശരി സമയം 2 വര്‍ഷവും 66 ദിവസവും ആണ്. 56 പ്രത്യേക കോടതികളിലായി 6,500 ല്‍ അധികം കേസുകള്‍ കെട്ടിക്കിടക്കുന്നു. 1,300 ല്‍ അധികം കേസുകള്‍ കെട്ടിക്കിടക്കുന്ന തിരുവനന്തപുരം ജില്ലയാണ് മുന്നില്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാമ്പ് കടിയേറ്റാൽ എവിടെ ചികിത്സിക്കാം, ആശുപത്രികളുടെ പട്ടിക