നിർഭയ കേസ്: മുകേഷ് സിങ്ങിനെ ദയാഹർജി രാഷ്ട്രപതി തള്ളി

Webdunia
വെള്ളി, 17 ജനുവരി 2020 (12:54 IST)
ഡൽഹി: നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുകേഷ് സിങ്ങിന്റെ ദയാഹർജി രാഷ്ട്രപതി തള്ളി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ അംഗീകരിച്ചുകൊണ്ടാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹർജി തള്ളിയത്. ദയാഹർജി തള്ളണം എന്ന് കഴിഞ്ഞ ദിവസം രാത്രി തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവർണർക്ക് ശുപാർശ നൽകിയിരുന്നു.
 
അവസാന നിമിഷം ദയാഹർജി നൽകുന്നത് ശിക്ഷ നടപ്പിലാക്കുന്നത് വൈകിപ്പിക്കാൻ മാത്രമുള്ള നടപടിയാണ് എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാർശയിൽ വ്യക്തമാക്കിയിരുന്നു. ശുപാർശ അംഗീകരിച്ചുകൊണ്ട് രാഷ്ട്രപതി ഭവൻ അറിയിപ്പ് പുറത്തിറക്കി. ശിക്ഷ നടപ്പിലാക്കുന്നതിന് മരണ വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പ്രതികളിൽ ഒരാളായ മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹർജി നൽകിയത്.
 
ഇതോടെ വധശിക്ഷ 22ന് നടപ്പിലാക്കാൻ സാധിക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതി ദയാഹർജി തള്ളിയാൽ 14 ദിവസം പ്രതിക്ക് നോട്ടീസ് പിരീഡ് നൽകണം എന്നാണ് ചട്ടം. ഇനിയും രണ്ട് പ്രതികൾക്ക് കൂടി ദയാഹർജി നൽകാൻ അവസരം ഉണ്ട്. പ്രതികൾ ഇത്തരത്തിൽ നീക്കം ആരംഭിച്ചാൽ വധശിക്ഷ നടപ്പിലാക്കുന്നത് ഇനിയും വൈകിയേക്കും.        

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ദലിതരെ തൊട്ടുകൂടാത്തവരാക്കിയത് ആര്?': മീനാക്ഷി

എസ്.ഐ.ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയില്‍

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അടുത്ത ലേഖനം
Show comments