Webdunia - Bharat's app for daily news and videos

Install App

ഒരു മാസത്തേയ്ക്ക് നിരോധനാജ്ഞ, കൂടുതൽ പൊലീസിനെ വിന്യസിക്കും, ആവശ്യമെങ്കിൽ സൈന്യം ഇറങ്ങും, അമിത് ഷാ ഉറപ്പുനൽകിയതായി കെജ്‌രിവാൾ

Webdunia
ചൊവ്വ, 25 ഫെബ്രുവരി 2020 (14:18 IST)
പൗരത്വ ഭേതഗതി നിയമവുമായി ബന്ധപ്പെട്ട് കലാപം രൂക്ഷമായ വടക്കുകിഴക്ക് ഡൽഹിയിൽ ഒരു മാസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാർച്ച് 24 വരെയാണ് നിരോധനാജ്ഞ. കലാപ ബാധിത പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കാനും തീരുമാനമായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം.
 
കലാപം നിയന്ത്രിക്കുന്നതിനായി കൂടുതൽ പൊലീസിനെ വിന്യസിക്കും എന്നും ആവശ്യം വന്നാൽ സൈന്യത്തിന്റെ സഹായം നൽകുമെന്നും കേന്ദ്ര അഭ്യന്തര മന്ത്രി ഉറപ്പു നൽകിയതായി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. അതേസമയം കലാപം ഡൽഹിയിലെ കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് വ്യാപിച്ചതായാണ് റിപ്പോർട്ടുകൾ. ഇരുമ്പ് വടികളും ആയുധങ്ങളുമായി ജനക്കൂട്ടം റോഡിലൂടെ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ ഉൾപ്പടെ പുറത്തുവിട്ടിരുന്നു.
 
കർവാൻ നഗറിലും യമുന നഗറിലും സംഘർഷ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. അക്രമങ്ങൾക്കിടെ രണ്ടുപ്പേർക്കുകൂടി വെടിയേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കടകൾ അഗ്നിക്കിരയാക്കി. അക്രമങ്ങളിൽ ഏഴുപേരാണ് ഇതേ വരെ കൊല്ലപ്പെട്ടത് 146ഓളം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിട്ടു, മൊഴി നല്‍കി സഹോദരന്‍

തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച രോഗി മരിച്ചു

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ

അടുത്ത ലേഖനം
Show comments