ശരീര പരിശോധന വേണ്ട, കൊവിഡ് ഇല്ലെന്ന് വിദ്യാർത്ഥികൾ എഴുതി നൽകണം; നീറ്റ് ജെഇഇ പരീക്ഷകൾക്ക് പ്രോട്ടോകോൾ പ്രഖ്യാപിച്ചു

Webdunia
വ്യാഴം, 20 ഓഗസ്റ്റ് 2020 (11:41 IST)
ഡൽഹി: നീറ്റ്, ജെഇഇ പരീക്ഷകൾക്കായി പ്രോട്ടോകോൾ പ്രഖ്യാപിച്ച് നാഷ്ണൽ ടെസ്റ്റിങ് ഏജൻസി. കൊവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾ ഹാജരാക്കണം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദേഹ പരിശോധന നടത്തേണ്ടതില്ല എന്നാണ് തീരുമാനം. പരിക്ഷകൾക്ക് മുൻപായി പരീക്ഷാ കേന്ദ്രങ്ങളുടെ തറ, ചുമരുകൾ, ഗേറ്റുകൾ എന്നിവ അണുവിമുക്തമാക്കണം. പ്രവേശന കവാടത്തിൽ വച്ച് തന്നെ എല്ലാവരുടെയും ശരീര ഊഷ്മാവ് പരിശോധിയ്ക്കണം.  
 
പനിയോ, മറ്റു രോഗലക്ഷണങ്ങളോ ഉള്ളവരെ പ്രത്യേക മുറികളിലാകും പരീക്ഷ എഴുതിയ്ക്കുക. പരീക്ഷാ ഹാളിൽ മാസ്ക് ധരിയ്ക്കാൻ വിദ്യാത്ഥികളെ അനുവദിക്കും. ഗ്ലൗസുകൾ, മാസ്കുകൾ, ഹാൻഡ് സാനിറ്റൈസർ, അണുനശീകരണ ലായിനി എന്നിവ പരീക്ഷ കേന്ദ്രങ്ങളിൽ സജ്ജമാക്കണം. പരീക്ഷാ ഹാളിൽ ഉള്ള അധ്യാപകരും മാസ്കുകളും ഗ്ലൗസുകളും ധരിക്കണം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രത്യേകം കുടിവെള്ള ബോട്ടിലുകൾ വേണം എന്നും മാർഗനിർദേശത്തിൽ പറയുന്നു.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

തൊഴിൽ നിയമങ്ങൾ മാറി; പുതിയ മാറ്റങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

അടുത്ത ലേഖനം
Show comments