Webdunia - Bharat's app for daily news and videos

Install App

ഖുശ്‌വന്ത് സിംഗിന്റെയും ചേതൻ ഭഗതിന്റെയും പുസ്തകങ്ങൾ അശ്ലീലമെന്ന് ബിജെപി നേതാവ്,റെയിൽവേ സ്റ്റേഷനുകളിൽ വിലക്ക്

അഭിറാം മനോഹർ
വെള്ളി, 20 ഡിസം‌ബര്‍ 2019 (14:29 IST)
വിഖ്യാത എഴുത്തുകാരനായ ഖുശ്‌വന്ത് സിംഗിന്റെയും ചേതൻ ഭഗതിന്റെയും പുസ്തകങ്ങൾ അശ്ലീലമാണെന്നും ഇവരുടെ പുസ്തകങ്ങൾ റെയിൽവേ സ്റ്റേഷനുകളിൽ വിൽക്കുന്നത് നിരോധിക്കണമെന്നും പാസഞ്ചർ സർവീസ് കമ്മിറ്റി ചെയർമാനും ബി ജെ പി നേതാവുമായ രമേശ് ചന്ദ്ര രതൻ. ഇവരുടെ പുസ്തകങ്ങൾ കടകളിൽ നിന്നും നീക്കം ചെയ്യാനും രമേശ് ചന്ദ്ര രതൻ നിർദേശിച്ചു. തിരുച്ചി,ശ്രീരംഗം റെയിൽവേ സ്റ്റേഷനുകൾ സന്ദർശിക്കവെയാണ് പി എസ് സി ചെയർമാൻ പുസ്തകങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.
 
ഖുശ്‌വന്ത് സിംഗിന്റെ വിമെൻ ,സെക്സ് ലവ് ആൻഡ് ലസ്റ്റ്,ചേതൻ ഭഗതിന്റെ ഹാഫ് ഗേൾഫ്രണ്ട് എന്നീ പുസ്തകങ്ങൾക്കാണ് നിലവിൽ വിലക്കേർപ്പെടുത്തിയത്. പുസ്തകത്തിൽ നിറയെ അശ്ലീലം മാത്രമാണുള്ളതെന്നാണ് ബി ജെ പി നേതാവിന്റെ വിശദീകരണം. എന്നാൽ രമേശ് ചന്ദ്ര രതന്റെ നിർദേശത്തിനെതിരെ നിരവധിപേരാണ് രംഗത്തെത്തിയത്.
 
നിങ്ങൾ ഈ പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോ എന്നാണ് വായനക്കാരുടെ ചോദ്യം. വിമെൻ ,സെക്സ് ലവ് ആൻഡ് ലസ്റ്റ് എന്നിവ മനോഹരങ്ങളായ പുസ്തകങ്ങളാണെന്നും ഖുശ്‌വന്ത് സിംഗ് പത്മവിഭൂഷൻ നേടിയ ബഹുമാനിക്കപെടുന്ന എഴുത്തുക്കാരനാണെന്നും വായനക്കാർ  രമേശ് ചന്ദ്ര രതനെ ധരിപ്പിച്ചു.
 
എന്നാൽ ഭോപ്പാൽ സ്റ്റേഷനിൽ ഈ പുസ്തകം ശ്രദ്ധയിൽ പെട്ടെന്നും അവിടെയും പുസ്തകത്തിന്റെ വിൽപ്പന നിരോധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ പുസ്തകങ്ങൾ മാത്രമല്ല അശ്ലീല ഉള്ളടക്കമുള്ള എല്ലാ പുസ്തകങ്ങളും റെയിൽവേ സ്റ്റേഷനുകളിൽ നിരോധിക്കുമെന്നും ഇത്തരം പുസ്തകവിൽപ്പന ശ്രദ്ധിക്കാൻ റെയിൽവേ ഡിവിഷണൽ മാനേജർമാർക്ക് നിർദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പുസ്തകങ്ങൾക്കുള്ള നിരോധനം നിലനിൽക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Nimisha priya Case: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി, പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്ന് കാന്തപുരത്തിൻ്റെ ഓഫീസ്

Govindachamy:ആരുടെയും സഹായം വേണ്ടിവന്നില്ല, ഗോവിന്ദചാമിയുടെ ഇടത് കൈക്ക് സാധാരണ ഒരു കൈയുടെ ശക്തിയെന്ന് അന്വേഷണ റിപ്പോർട്ട്!

കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുമ്പോഴും ബിജെപിയെ പൂര്‍ണമായി തള്ളാതെ മാര്‍ ആന്‍ഡ്രൂസ് താഴത്ത്

Nimisha priya Case: ചില വ്യക്തികൾ നൽകുന്ന വിവരങ്ങൾ ശരിയല്ല,നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രം

അടുത്ത ലേഖനം