തമിഴ്‌നാട്ടില്‍ ബി ജെ പി ഇനിയെന്തുചെയ്യും? രജനീകാന്തിന്‍റെ പിന്‍‌മാറ്റം അമിത് ഷായുടെ നീക്കങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടി

സുബിന്‍ ജോഷി
ബുധന്‍, 30 ഡിസം‌ബര്‍ 2020 (09:28 IST)
തമിഴ്‌നാട്ടിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷകളായിരുന്നു ബി ജെ പി വച്ചുപുലര്‍ത്തിയിരുന്നത്. രജനീകാന്ത് എന്ന താരചക്രവര്‍ത്തിയെ ചുറ്റിപ്പറ്റിയായിരുന്നു ബി ജെ പിയുടെ സ്വപ്നങ്ങളത്രയും. എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന രജനിയുടെ പ്രഖ്യാപനത്തോടെ ബി ജെ പിയുടെ എല്ലാ പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്.
 
വരുന്ന തെരഞ്ഞെടുപ്പില്‍ അണ്ണാ ഡി എം കെയെ മാത്രം കൂട്ടുപിടിച്ച് അധികാരത്തിലെത്താമെന്ന പ്രതീക്ഷ ബി ജെ പിക്കില്ല. രജനികാന്തിന്‍റെ പാര്‍ട്ടിയെ കൂടെച്ചേര്‍ത്ത് അത് സൃഷ്ടിക്കുന്ന തരംഗത്തില്‍ തമിഴകത്ത് താമരശോഭ പടര്‍ത്താമെന്നാണ് അമിത് ഷാ കണക്കുകൂട്ടിയത്.
 
അമിത് ഷാ അടുത്തിടെ നടത്തിയ തമിഴ്‌നാട് സന്ദര്‍ശനത്തിന്‍റെയും രജനിയുമായുള്ള കൂടിക്കാഴ്‌ചയുടെയുമെല്ലാം ലക്‍ഷ്യം അതായിരുന്നു. എന്നാല്‍ അതെല്ലാം രജനിയുടെ പുതിയ തീരുമാനത്തോടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു.
 
പളനിസാമി സര്‍ക്കാരിനെതിരെ വലിയ ജനവികാരം ഉയരുമെന്നും ഡി എം കെ അധികാരത്തിലെത്തുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇപ്പോള്‍ വിലയിരുത്തുന്നത്. ബി ജെ പിക്കും അതേക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ബി ജെ പിക്ക് ലഭിച്ച പിടിവള്ളിയായിരുന്നു രജനികാന്ത്. അതാണ് ഇപ്പോള്‍ കൈവിട്ടുപോയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തണം, മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ

അടുത്ത ലേഖനം
Show comments