രാഷ്‌ട്രീയം ബിജെപിക്ക് ഒപ്പമോ ?; അഭ്യൂഹങ്ങള്‍ക്ക് വിരാമാമിട്ട് രജനികാന്ത്

രാഷ്‌ട്രീയം ബിജെപിക്ക് ഒപ്പമോ ?; അഭ്യൂഹങ്ങള്‍ക്ക് വിരാമാമിട്ട് രജനികാന്ത്

Webdunia
ചൊവ്വ, 20 മാര്‍ച്ച് 2018 (16:35 IST)
തന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നില്‍ ബിജെപി അല്ലെന്ന് സൂപ്പർതാരം രജനികാന്തിന്റെ തുറന്നുപറച്ചില്‍. തനിക്ക് പിന്നിലുള്ളത് ദൈവവും തമിഴ്‌ മക്കളുമാണെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്.

“ബിജെപിയാണ് തന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെന്ന നിരവധി വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. എനിക്ക് പിന്നിലുള്ളത് ദൈവം മാത്രമാണ്, അതിനു പിന്നിലായി തമിഴ് ജനതയുമാണുള്ളത്. ഈ ചോദ്യം എനിക്കു നേരെ എപ്പോഴൊക്കെ ഉണ്ടാകുന്നോ അപ്പോഴെല്ലാം ഇതു തന്നെയുയാകും എന്റെ മറുപടി”- എന്നാണ് രജനീകാന്ത് പറഞ്ഞത്.

പെരിയാറിന്റെ പ്രതിമ തകർത്ത സംഭവം കാടത്തമാണ്. ജനങ്ങള്‍ ഈ ആക്രമം പൊറുക്കില്ലെന്നും സ്‌റ്റൈല്‍ മന്നന്‍ പറഞ്ഞു.

മതനിരപേക്ഷ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ സാമുദായിക ലഹളകളൊന്നും സംഭവിക്കില്ല. സംസ്ഥാനത്തെ കാത്തു സൂക്ഷിക്കാന്‍ പൊലീസിന് സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും തമിഴ്നാട്ടിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തുന്ന രഥയാത്രയെ തള്ളിപ്പറഞ്ഞു കൊണ്ട് രജനി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

ചോദ്യം ചെയ്യലിന് ഹാജരായില്ല, അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments