അവസാന വർഷ പരീക്ഷയിൽ മാറ്റമില്ല; പരീക്ഷയില്ലാതെ പാസ് നൽകാനാവില്ലെന്ന് യുജിസി സുപ്രീം കോടതിയിൽ

Webdunia
വെള്ളി, 31 ജൂലൈ 2020 (11:08 IST)
ഡല്‍ഹി: രാജ്യത്തെ എല്ലാ സര്‍വകലാശാലകളും സെപ്തംബര്‍ അവസാനത്തോടെ ഫൈനല്‍ ഇയര്‍ പരീക്ഷകള്‍ പൂർത്തീകരിയ്ക്കണം എന്ന് യുജിസി. ഇതുമായി ബന്ധപ്പെട്ട് ജൂലൈ ആറിന് പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാ സര്‍വകലാശാലകളും പാലിക്കണമെന്നും യുജിസി സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അവസാന വര്‍ഷ പരീക്ഷകള്‍ നടത്താനുള്ള യുജിസി നിര്‍ദേശത്തെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികളിലാണ് യു‌ജിസിയുടെ സത്യവാങ്മൂലം. 
 
വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്താണ് പരീക്ഷ നടത്താനുള്ള തീരുമാനം പരീക്ഷകള്‍ നടത്തിയില്ലെങ്കില്‍ അത് പരിഹരിയ്ക്കാനാവാത്ത പിഴവായി മാറും. വിദ്യാത്ഥികളെ മൂല്യനിര്‍ണയം നടത്തുന്നതിനുള്ള ഏക മാര്‍ഗം പരീക്ഷയാണ്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യം കണക്കിലെടുത്താണ് ജൂലൈ ആറിലെ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുള്ളത്. പരീക്ഷ നടത്തുന്നതിന് സെപ്തംബര്‍ വരെ സമയം നല്‍കിയത് അതുകൊണ്ടാണ്. ഓണ്‍ലൈന്‍ ആയോ, ഓഫ് ലൈന്‍ ആയോ, രണ്ടുരീതികളും സമന്വയിപ്പിച്ചോ പരീക്ഷ നടത്താവുന്നതാണ് എന്ന് യുജിസി സുപ്രീം കോടതിയെ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

അടുത്ത ലേഖനം
Show comments