ജയലളിത അതിന് സമ്മതിച്ചില്ല, ഒരുപാട് പറഞ്ഞ് നോക്കി: ശശികല

ജയലളിതയുടെ മരണം; വെളിപ്പെടുത്തലുമായി വീണ്ടും ശശികല

Webdunia
ബുധന്‍, 21 മാര്‍ച്ച് 2018 (11:40 IST)
അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ദുരൂഹ മരണത്തില്‍ വെളിപ്പെടുത്തലുമായി തോഴി ശശികല. കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് മുന്‍പാകെയാണ് ശശികല വെളിപ്പെടുത്തല്‍ നടത്തിയത്. കുളിമുറിയില്‍ കുഴഞ്ഞുവീണ ജയലളിത ആദ്യം ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ചുവെന്നാണ് അണ്ണാ ഡിഎംകെ വിമത നേതാവ് കൂടിയായ വികെ ശശികല മൊഴി നല്‍കിയിരിക്കുന്നത്.
 
2016 സെപ്റ്റംബര്‍ 22നാണ് ജയലളിത കുളിമുറിയില്‍ വീണത്. എന്നാല്‍ താന്‍ ആശുപത്രിയില്‍ പോകാമെന്ന് പറഞ്ഞെങ്കിലും ജയലളിത സമ്മതിച്ചില്ല. ഒരുപാട് പറഞ്ഞ് നോക്കിയെങ്കിലും അവര്‍ ആദ്യമൊന്നും സമ്മതിച്ചില്ലെന്നും താന്‍ നേരിട്ടാണ് ആശുപത്രിയില്‍ വിളിച്ച് ആംബുലന്‍സ് എത്തിക്കാന്‍ പറഞ്ഞതെന്നും ശശികല കമ്മിഷന് മുന്‍പാകെ പറഞ്ഞു.
 
ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹത നിലനില്‍ക്കുമ്പോള്‍ ആദ്യമായാണ് ഇങ്ങനെയൊരു കാര്യം പുറം ലോകം അറിയുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി മുതല്‍ ശശികല തടവുശിക്ഷ അനുഭവിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി നാളെ മൂന്ന് മണിവരെ മാത്രം

മംദാനി ആവശ്യപ്പെട്ടു, താന്‍ സമ്മതം മൂളിയെന്ന് ട്രംപ്, വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച

എട്ട് മാസം ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

ശബരിമലയില്‍ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രം

അടുത്ത ലേഖനം
Show comments