Publish Date: Sat, 15 Sep 2018 (14:23 IST)
Updated Date: Sat, 15 Sep 2018 (14:26 IST)
ഡൽഹി: ഭർത്താക്കൻമാർക്കെതിരായ പീഡനങ്ങൾ തടയാനും നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി. സ്ത്രീകൾക്ക് ഭർത്താവിൽ നിന്നോ ഭർതൃവീട്ടുകാരിൽ നിന്നോ ഉണ്ടാകുന്ന പീഡനങ്ങൾ തടുക്കുന്നതിനായി രൂപീകരിച്ച നിയമം ഏകപക്ഷീയമായ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് കോടതി വ്യക്തമാക്കി.
1983ൽ രൂപീകരിച്ച നിയമം ഇപ്പോൾ ഭർത്താക്കൻമാർക്കും ഭാര്യമർക്കുമിടയിൽ ഒരു യുദ്ധമായി മാറിയിരിക്കുകയായാണെന്ന് കോടതി നിരീക്ഷിച്ചു. ഈ നിയമ പ്രകാരം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ കൃത്യമായി പരിശൊധിച്ച ശേഷം മാത്രമേ നടപടി സ്വീകരിക്കാവു എന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഡി വൈ ചന്ദ്രചൂട്, എ എൻ ഖൻവിൽകർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.