ബന്ധം വേര്‍പെടുത്തിയാല്‍ ഭാര്യക്ക് വേറെ പങ്കാളിയെ കിട്ടുമോയെന്നറിയാന്‍ മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം നല്‍കി; സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറുടെ അവസ്ഥ ഇതാണ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 22 ഒക്‌ടോബര്‍ 2021 (19:53 IST)
ബന്ധം വേര്‍പെടുത്തിയാല്‍ ഭാര്യക്ക് വേറെ പങ്കാളിയെ കിട്ടുമോയെന്നറിയാന്‍ മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം നല്‍കിയ യുവാവ് പിടിയില്‍. തമിഴ്‌നാട് തിരുവല്ലുര്‍ സ്വദേശി എസ് ഓംകുമാറാണ് സൈബര്‍ പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യയായ 26കാരിയുടെ പ്രൊഫൈല്‍ മാട്രിമോണിയല്‍ സൈറ്റില്‍ കൊടുക്കുകയായിരുന്നു. വിവാഹബന്ധം വേര്‍പെടുത്തുകയാണെങ്കില്‍ ഭാര്യക്ക് നല്ലൊരു പങ്കാളിയെ കിട്ടാന്‍ സാധ്യതയുണ്ടോന്നറിയാനാണ് യുവാവ് ഇങ്ങനെ ചെയ്തത്. സോഫ്‌റ്റ്വെയര്‍ എന്‍ഞ്ചിനിയറാണ് ഇയാള്‍. 
 
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തം ഗ്രാമത്തില്‍ നിന്ന് വിവാഹം കഴിച്ച് വിദേശത്തായിരുന്നു രണ്ടുപേരും. ഒരുവര്‍ഷമായി ഇവര്‍ക്കിടെയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ട്. ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ശേഷമാണ് ഓംകുമാര്‍ മാട്രിമോണിയല്‍ പരസ്യം നല്‍കിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 17ന് ഇയാളുടെ ഭാര്യ പിതാവായ പത്മനാഭന് മകളെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് നിരവധി കോളുകള്‍ വന്നു. പരസ്യം നല്‍കിയ പോര്‍ട്ടലും പണത്തിനായി ഇദ്ദേഹത്തെ വിളിച്ചു. ഇതേത്തുടര്‍ന്ന് ഇദ്ദേഹം പരാതി നല്‍കുകയും ഓംകുമാര്‍ കുടുങ്ങുകയുമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments