വിവാഹിതനായി പാകിസ്ഥാനിൽ സുഖവാസം, ഇടയ്ക്ക് റിയാദിലേയ്ക്ക്; രഹസ്യ വിവരത്തിന് പിന്നാലെ പിടികൂടി എൻഐഎ

Webdunia
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (08:04 IST)
തിരുവനന്തപുരം: ബംഗളുരു ഡൽഹി സ്ഫോടന കേസുകളിൽ മലയാളി ഉൾപ്പടെ രണ്ടുപ്രതികളെ റിയാദിൽനിന്നും എൻഐഎ അറസ്റ്റ് ചെയ്തു. ഇവരെ അറസ്റ്റ് ചെയ്യുന്നതിന് പ്രത്യേക എൻഐഎ സംഘം രണ്ടാഴ്ചകൾക്ക് മുൻപ് റിയാദിലെത്തിയിരുന്നു. പ്രതികളെ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തീച്ചു. കണ്ണൂർ സ്വദേശി ഷുഹൈബ്, ലഷ്കർ ഇ തയിബയുടെ പ്രവർത്തകനായ ഉത്തർപ്രദേശ് സ്വദേശി ഗുൽനവാസ് എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്.
 
തീവ്രവാദ കേസിൽ ജയിലിൽ കഴിയുന്ന തടിയന്റെ വിട നസീർ സ്ഥാപിച്ച ഇന്ത്യൻ മുജാഹിദീൻ എന്ന ഭീകര സംഘടനയിലെ ആദ്യകാല അംഗമായിരുന്നു ഷുഹൈബ്. ഷുഹൈബിനെ കൊച്ചി എൻഐഎ ഒഫീസിലും, ഗുൽനവാസിനെ തിരുവനന്തപുരം ഐബി ആസ്ഥാനത്തും ചോദ്യം ചെയ്യുകയാണ്. ഇരുവരും സിമിയുടെ പ്രവർത്തകരായിരുന്നു, പിന്നീടാണ് സുഹൈബ് ഇന്ത്യൻ മുജാഹിദീനിലും, ഗുൽനവാസ് ലഷ്കർ ഇ തയിബയിലും ചേർന്നത്.
 
ബംഗളുരു സ്ഫോടനക്കേസിൽ പ്രതിയായ ഷുഹൈബ് പാകിസ്ഥാനിലേയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പാകിസ്ഥാനിൽ വിവാഹിതനായി ഷുഹൈബ് ബിസിനസ് നടത്തുകയാണെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഇടയ്ക്ക് റിയാദിൽ വന്നുപോകുന്നതായി ഇന്റർപോളിൽനിന്നും എൻഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് റിയാദിൽവച്ച് പിടികൂടാൻ പദ്ധതി തയ്യാറാക്കുകയായിരുനു. ഹവാല ഇടപാടുകളിലൂടെ ഭീകരർക്ക് പണം എത്തിച്ചുനൽകിയ കേസിലും ഷുഹൈബ് പ്രതിയാണ്. ഗുൽനവാസ് ഡൽഹി സ്ഫോടന കേസിലെ പ്രതിയാണ്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments