Webdunia - Bharat's app for daily news and videos

Install App

ലൈംഗിക ബന്ധത്തിനിടെ കമിതാക്കളുടെ ശരീരത്തിലേക്ക് സൂപ്പര്‍ ഗ്ലൂ ഒഴിച്ച് മന്ത്രവാദി; മൃതദേഹം കണ്ടെത്തിയത് ശരീരങ്ങള്‍ ഒട്ടിപ്പിടിച്ച നിലയില്‍, അരുംകൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് !

രാഹുലിന്റേയും സോനുവിന്റേയും കുടുംബം ദുര്‍മന്ത്രവാദിയായ ഭലേഷ് കുമാറിന്റെ വസതിയിലെ നിത്യസന്ദര്‍ശകരാണ്

Webdunia
വ്യാഴം, 24 നവം‌ബര്‍ 2022 (11:42 IST)
രാജസ്ഥാനിലെ ജയ്പൂരില്‍ ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി അരുംകൊല. കമിതാക്കളുടെ മൃതദേഹം വനത്തിനുള്ളില്‍ നിന്ന് ലഭിച്ചതിനു പിന്നാലെയാണ് കേസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. സംഭവത്തില്‍ മന്ത്രവാദി അറസ്റ്റിലായി. 
 
ഈ മാസം 18 നാണ് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ രാഹുല്‍ മീണ (30), വീട്ടമ്മയായ സോനു കവാര്‍ (28) എന്നിവരുടെ മൃതദേഹം വനത്തിനുള്ളില്‍ നിന്ന് ഒട്ടിപ്പിടിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും വിവസ്ത്രരായിരുന്നു. ഇരുവരുടെയും ശരീരം ഒട്ടിപ്പിടിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് ലൈംഗികബന്ധത്തിനിടെയാണ് മരണം നടന്നിരിക്കുന്നതെന്ന് പൊലീസിന് വ്യക്തമായത്. 
 
ഭലേഷ് കുമാര്‍ എന്ന മന്ത്രവാദിയാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. ഉദയ്പൂരിലെ ഗോഗുണ്ട വനത്തിനുള്ളില്‍ നിന്നാണ് നഗ്ന മൃതദേഹം പൊലീസ് കണ്ടെത്തിയത്. 
 
രാഹുലിന്റേയും സോനുവിന്റേയും കുടുംബം ദുര്‍മന്ത്രവാദിയായ ഭലേഷ് കുമാറിന്റെ വസതിയിലെ നിത്യസന്ദര്‍ശകരാണ്. ഭലേഷ് കുമാറിന്റെ നിര്‍ദേശങ്ങള്‍ കേട്ട് ഇരുവരുടെയും കുടുംബങ്ങള്‍ പൂജകള്‍ നടത്താറുണ്ട്. ഈ പരിചയമാണ് ഇരുവരെയും അടുപ്പിച്ചത്. രാഹുലും സോനുവും പ്രണയത്തിലായിരുന്നു. ഇരുവരും വേറെ വിവാഹം കഴിച്ചെങ്കിലും പ്രണയബന്ധം തുടര്‍ന്നു. ഇതേ തുടര്‍ന്ന് രാഹുലും രാഹുലിന്റെ ഭാര്യയും തമ്മില്‍ വഴക്ക് പതിവായിരുന്നു. രാഹുലിന് സോനുവുമായുള്ള ബന്ധത്തെ കുറിച്ച് രാഹുലിന്റെ ഭാര്യയെ അറിയിച്ചത് മന്ത്രവാദി ഭലേഷ് കുമാര്‍ ആണ്. ഇതോടെ ഭലേഷ് കുമാറിനെ രാഹുല്‍ അപകീര്‍ത്തിപ്പെടുത്താനും പീഡനക്കേസ് നല്‍കുമെന്ന് ഭീഷണിപ്പെടുത്താനും തുടങ്ങി. ഇതിനു പിന്നാലെയാണ് രാഹുലിനെ അപായപ്പെടുത്താന്‍ ഭലേഷ് കുമാര്‍ ശ്രമിച്ചത്. 
 
പ്രത്യേക പൂജയ്ക്കായി വനത്തിലേക്ക് വരണമെന്ന് തെറ്റിദ്ധരിപ്പിച്ച് രാഹുലിനേയും സോനുവിനേയും ഭലേഷ് കുമാര്‍ ഉദയ്പൂരിലുള്ള വനാതിര്‍ത്തിയിലേക്ക് എത്തിക്കുകയായിരുന്നു. തന്റെ മുന്‍പില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനും ആവശ്യപ്പെട്ടു. ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സമയത്ത് സൂപ്പര്‍ ഗ്ലൂ പശ ഇരുവരുടെയും ശരീരത്തിലേക്ക് മന്ത്രവാദി ഒഴിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 
 
നവംബര്‍ 15 നാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. കമിതാക്കളുടെ ശരീരത്തിലേക്ക് ഒഴിക്കാന്‍ 50 ഓളം സൂപ്പര്‍ ഗ്ലൂ പാക്കറ്റ് വാങ്ങി അത് പ്രത്യേകം ഒരു ടിന്നില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇരുവരുടെയും ശരീരം ഒട്ടിപ്പിടിച്ചതോടെ കത്തിയും കല്ലും ഉപയോഗിച്ച് മന്ത്രവാദി ഇവരെ കൊലപ്പെടുത്തി. ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നാണ് ഇരുവരും മരിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒഴുക്ക് തെക്ക്- കിഴക്ക് ദിശയിൽ: കണ്ടെയ്നറുകൾ തൃശൂർ- എറണാകുളം തീരത്തേക്ക് ഒഴുകിയെത്താൻ സാധ്യത

ജോലിയിൽ കയറി ദിവസങ്ങൾ മാത്രം, പാലക്കാട് പോലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു': യുവതികളുടെ ആരോപണങ്ങളെല്ലാം വ്യാജം?

പണം എ.ടി.എമ്മിൽ നിന്നെടുത്ത് ദിയയ്ക്ക് കൊടുത്തെന്ന ജീവനക്കാരുടെ വാദം പൊളിയുന്നു

അടുത്ത ലേഖനം
Show comments