Webdunia - Bharat's app for daily news and videos

Install App

ഫാസ്റ്റ് ഫുഡ് കടയിലെ ജോലി പോയി, ഉടന്‍ പൊലീസിനെ വിളിച്ച് മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോകുമെന്ന് പറഞ്ഞു!

Webdunia
തിങ്കള്‍, 22 ജൂലൈ 2019 (15:32 IST)
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിമുഴക്കിയ യുവാവിനെ പൊലീസ് പിടികൂടി. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഭീഷണി മുഴക്കിയ തിരുച്ചി സ്വദേശിയായ റഹ്‌മദുല്ല എന്ന യുവാവാണ് പിടിയിലായത്. 
 
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലീസ് കണ്‍‌ട്രോള്‍ റൂമിലേക്ക് തുടര്‍ച്ചയായി ഭീഷണി സന്ദേശം എത്തിയത്. “ഞാന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ തട്ടിക്കൊണ്ടുപോകും” എന്നായിരുന്നു ഭീഷണി. ഇതേത്തുടര്‍ന്ന് ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റഹ്‌മദുല്ല പൊലീസ് പിടിയിലായത്.
 
ഒരു ഫാസ്റ്റ് ഫുഡ് കടയില്‍ പാചകക്കാരനായിരുന്നു റഹ്‌മദുല്ല. അടുത്തിടെ റഹ്‌മദുല്ലയ്ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. അതിന്‍റെ നിരാശയിലായിരുന്നു അയാളെന്നും മനസിന്‍റെ നിലതെറ്റിയ സമയത്ത് പൊലീസിനെ വിളിച്ച് ഭീഷണി മുഴക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
 
നിരാശയിലായ ഒരു യുവാവിന്‍റെ ചെയ്തി എന്നതില്‍ കവിഞ്ഞ് കൂടുതല്‍ പ്രാധാന്യമൊന്നും പൊലീസ് ഈ സംഭവത്തിന് നല്‍കിയിട്ടില്ല എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments