Webdunia - Bharat's app for daily news and videos

Install App

പാകിസ്ഥാൻ കശ്മീർ ആക്രമിച്ചപ്പോൾ നെഹ്റു ആർ എസ് എസിന്റെ സഹായം തേടിയിരുന്നു: ഉമാ ഭാരതി

അന്ന് നെഹ്റുവിനെ സഹായിക്കാൻ ആർ എസ് എസേ ഉണ്ടായിരുന്നുള്ളു: ഉമാ ഭാരതി

Webdunia
ബുധന്‍, 14 ഫെബ്രുവരി 2018 (08:45 IST)
യുദ്ധ സാഹചര്യമുണ്ടായാൽ സൈന്യത്തിന് ആറുമാസവും ആർഎസ്എസിനു മൂന്നു ദിവസവും മതി സജ്ജമാക്കാനെന്ന ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശം വിവാദമായിരിക്കുകയാണ്. ഇപ്പോഴിതാ, മോഹൻ ഭാഗവതിനെ പിന്തുണയ്ക്കുന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഉമ ഭാരതി രംഗത്ത്.
 
സ്വാതന്ത്ര്യത്തിനു പിന്നാലെ പാക്കിസ്ഥാൻ ജമ്മു കശ്മീർ ആക്രമിച്ചപ്പോൾ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ആർഎസ്എസിന്റെ സഹായം തേടിയിരുന്നെന്നാണ് ഉമ ഭാരതി അവകാശപ്പെടുന്നത്. നെഹ്റുവിന്റെ അഭ്യർഥന മാനിച്ചു സംഘപരിവാർ പ്രവർത്തകർ അവിടെയെത്തി സഹായം ചെയ്തുവെന്നും ഉമ ഭാരതി വ്യക്തമാക്കി.
 
 ‘സ്വാതന്ത്ര്യത്തെത്തുടർന്നു കശ്മീർ ഭരിച്ചിരുന്ന മഹാരാജ ഹരി സിങ് ജമ്മു കശ്മീരിനെ ഇന്ത്യയോടു ചേർക്കാനുള്ള കരാർ ഒപ്പിടാൻ മടിച്ചു. ഒപ്പിടണമെന്ന് ഷെയ്ഖ് അബ്ദുല്ല നിർബന്ധിക്കുകയും ചെയ്തു. നെഹ്റുവും ധർമസങ്കടത്തിലായി. ഉടൻ പാക്കിസ്ഥാൻ ആക്രമണം നടത്തുകയായിരുന്നു. നെഹ്റു അന്ന് ആർഎസ്എസ് മേധാവിയായിരുന്ന എം.എസ്. ഗോൾവാക്കർക്ക് കത്തയച്ചു. ഇതേത്തുടർന്ന് ആർഎസ്എസ് പ്രവർത്തകർ ജമ്മു കശ്മീരിലെത്തി സഹായിക്കുകയായിരുന്നു’ – ഉമാ ഭാരതി അവകാശപ്പെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹത്തെക്കുറിച്ച് കുടുംബങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്യുന്നതിനിടെ കാമുകിയെ മുറിയില്‍ വെച്ച് കൊലപ്പെടുത്തി, തുടര്‍ന്ന് ആത്മഹത്യ

കൊലപാതകക്കുറ്റം: യുഎഇയില്‍ രണ്ട് മലയാളികളെ തൂക്കിലേറ്റി

യുഎഇയില്‍ വധശിക്ഷ നടപ്പിലാക്കിയ രണ്ട് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു

തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ലണ്ടനില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ക്ക് നേരെ ആക്രമണശ്രമം; പിന്നില്‍ ഖാലിസ്ഥാന്‍ വിഘടനവാദികള്‍

അടുത്ത ലേഖനം
Show comments