പാകിസ്ഥാൻ കശ്മീർ ആക്രമിച്ചപ്പോൾ നെഹ്റു ആർ എസ് എസിന്റെ സഹായം തേടിയിരുന്നു: ഉമാ ഭാരതി

അന്ന് നെഹ്റുവിനെ സഹായിക്കാൻ ആർ എസ് എസേ ഉണ്ടായിരുന്നുള്ളു: ഉമാ ഭാരതി

Webdunia
ബുധന്‍, 14 ഫെബ്രുവരി 2018 (08:45 IST)
യുദ്ധ സാഹചര്യമുണ്ടായാൽ സൈന്യത്തിന് ആറുമാസവും ആർഎസ്എസിനു മൂന്നു ദിവസവും മതി സജ്ജമാക്കാനെന്ന ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശം വിവാദമായിരിക്കുകയാണ്. ഇപ്പോഴിതാ, മോഹൻ ഭാഗവതിനെ പിന്തുണയ്ക്കുന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഉമ ഭാരതി രംഗത്ത്.
 
സ്വാതന്ത്ര്യത്തിനു പിന്നാലെ പാക്കിസ്ഥാൻ ജമ്മു കശ്മീർ ആക്രമിച്ചപ്പോൾ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ആർഎസ്എസിന്റെ സഹായം തേടിയിരുന്നെന്നാണ് ഉമ ഭാരതി അവകാശപ്പെടുന്നത്. നെഹ്റുവിന്റെ അഭ്യർഥന മാനിച്ചു സംഘപരിവാർ പ്രവർത്തകർ അവിടെയെത്തി സഹായം ചെയ്തുവെന്നും ഉമ ഭാരതി വ്യക്തമാക്കി.
 
 ‘സ്വാതന്ത്ര്യത്തെത്തുടർന്നു കശ്മീർ ഭരിച്ചിരുന്ന മഹാരാജ ഹരി സിങ് ജമ്മു കശ്മീരിനെ ഇന്ത്യയോടു ചേർക്കാനുള്ള കരാർ ഒപ്പിടാൻ മടിച്ചു. ഒപ്പിടണമെന്ന് ഷെയ്ഖ് അബ്ദുല്ല നിർബന്ധിക്കുകയും ചെയ്തു. നെഹ്റുവും ധർമസങ്കടത്തിലായി. ഉടൻ പാക്കിസ്ഥാൻ ആക്രമണം നടത്തുകയായിരുന്നു. നെഹ്റു അന്ന് ആർഎസ്എസ് മേധാവിയായിരുന്ന എം.എസ്. ഗോൾവാക്കർക്ക് കത്തയച്ചു. ഇതേത്തുടർന്ന് ആർഎസ്എസ് പ്രവർത്തകർ ജമ്മു കശ്മീരിലെത്തി സഹായിക്കുകയായിരുന്നു’ – ഉമാ ഭാരതി അവകാശപ്പെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

അടുത്ത ലേഖനം
Show comments