യുപിയിൽ പിന്നോക്ക വിഭാഗം കൂട്ടമായി പാർട്ടി വിടുന്നു: നെഞ്ചിടിപ്പോടെ ബിജെപി

Webdunia
വെള്ളി, 14 ജനുവരി 2022 (08:48 IST)
ഉത്തർപ്രദേശിൽ ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി പിന്നാക്കവിഭാഗം നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. സംസ്ഥാനത്ത് നിർണായകമായ ഒബിസി ഇഭാഗത്തിൽ നിന്ന് മൂന്ന് നേതാക്കളടക്കം ഒമ്പത് പ്രമുഖരാണ് മൂന്നുദിവസത്തിനിടെ പാര്‍ട്ടിവിട്ടത്. യാദവര്‍ക്കൊപ്പം ഇതര പിന്നാക്കവിഭാഗത്തെയും ഒപ്പംനിര്‍ത്താനുള്ള സമാജ്വാദി പാര്‍ട്ടിയുടെ തന്ത്രങ്ങളാണ് ഇതിലൂടെ ഫലം കാണുന്നത്.
 
ബിജെപി വിട്ട ഈ നേതാക്കൾക്ക്ക് പിന്നാക്കവിഭാഗത്തിലെ മൗര്യ, കുശ്‌വാഹ തുടങ്ങിയ സമുദായങ്ങളില്‍ പരക്കെ സ്വാധീനമുണ്ട്. സംസ്ഥാനരാഷ്ട്രീയത്തിന്റെ ഗതിനിശ്ചയിക്കുന്നത് 35-37 ശതമാനം വരുന്ന ഒബിസി വിഭാഗമാണ്. ഇതിൽ 10-12 ശതമാനം യാദവ സമുദായമാണ്. ഇവരുടെ വോട്ട് കാലങ്ങളായി സമാജ്‌വാദി പാർട്ടിക്കാണ് ലഭിക്കുന്നത്.
 
2017-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുടെയും മായാവതിയുടെയും ജാതിവോട്ടുബാങ്കുകളെ സമർഥമായി മറികടക്കാൻ ബിജെപിക്കായിരുന്നു. പാര്‍ട്ടിയുടെ ഉറച്ചവോട്ടുകളായ ഉയര്‍ന്നസമുദായത്തിനൊപ്പം ഈ വോട്ടുകളും സംഭരിച്ചാണ് 2017-ല്‍ ബി.ജെ.പി. ഭരണംപിടിച്ചത്. ഈ വോട്ട് ബാങ്കിൽ നിന്നുള്ള ചോർച്ചയാണ് ബിജെപി കേന്ദ്ര-സംസ്ഥാന നേതാക്കളെ അസ്വസ്ഥരാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎഫ് നോമിനി: പങ്കാളിക്കും മാതാപിതാക്കള്‍ക്കും തുല്യ അവകാശങ്ങള്‍

തീപിടുത്ത സാധ്യത: ആമസോണിൽ വിറ്റ 2 ലക്ഷത്തിലധികം പവർ ബാങ്കുകൾ തിരികെവിളിച്ചു

ഹോട്ടലില്‍ വെച്ച് പ്രമുഖ സംവിധായകനില്‍ നിന്ന് അപമാനം; സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി

രണ്ടാമത്തെ കേസിലും രാഹുലിന് ആശ്വാസം, പോലീസ് നടപടി പാടില്ലെന്ന് കോടതി, വിധി ബുധനാഴ്ച

ഇൻഡിഗോ പ്രതിസന്ധിയിൽ നിക്ഷേപകർക്ക് നഷ്ടം 37,000 കോടി, ആറാം ദിവസവും ഓഹരിയിൽ ഇടിവ്

അടുത്ത ലേഖനം
Show comments