ഒടുവിൽ കുറ്റസമ്മതം നടത്തി; വേണ്ടിയിരുന്നില്ല, അത് തെറ്റായി പോയെന്ന് വി മുരളീധരൻ

Webdunia
വെള്ളി, 23 നവം‌ബര്‍ 2018 (08:31 IST)
ശബരിമല കേസിൽ ബിജെപിക്കും പണ്ഡിതന്മാരായ ജഡ്ജിമാർക്കും തെറ്റുപറ്റിയതായി വി മുരളീധരൻ എം പി. സ്ത്രീകളടക്കമുള്ളവർ വിധിക്കെതിരെ രംഗത്ത് വന്നതോടെയാണ് വിധിയിൽ തെറ്റുണ്ടെന്ന് ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾക്കും ബോധ്യമാകുന്നതെന്ന് അദ്ദേഹം ഓച്ചിറയിൽ നടന്ന മതസമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
 
ബരിമല വിധിയെ ആദ്യം സ്വാഗതംചെയ്തത് തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. വിധിയിൽ അപാകമുണ്ടെന്ന് തോന്നിയതുകൊണ്ടാകണം പുനഃപരിശോധനാ ഹർജി പരിഗണിക്കാമെന്ന് കോടതി തീരുമാനിച്ചത്. പ്രതിഷ്ഠയുടെ താന്ത്രികമായ വിധിമാറ്റാൻ കോടതിക്ക്‌ അധികാരമില്ല.
 
ശബരിമലയിൽ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. അതുകൊണ്ടാണ് ഇപ്പോൾ പലവിധ നിയന്ത്രണങ്ങളുമായി സർക്കാർ മുന്നിട്ടിറങ്ങിയത്. സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടിരുന്നെങ്കിൽ ഇപ്പോഴുള്ള മോശം സാഹചര്യം അവിടെ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments