‘ഞാനയച്ച മറുപടി കൂടെ വെളിപ്പെടുത്താൻ ചോർച്ചക്കാർ തയ്യാറാകണം‘; ഇ മെയിൽ ചോർത്തിയവരോട് ശശി തരൂർ

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2019 (18:34 IST)
മോദി സ്‌തുതിയുടെ പേരില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ എതിര്‍പ്പ് ശക്തമായ സംഭവത്തിൽ തന്റെ നിലപാടിൽ ഉറച്ച് ശശി തരൂര്‍ എംപി. സംഭവത്തിൽ ശശി തരൂർ കെപിസിസിക്ക് വിശദീകരണം നൽകി. മോദിയുടെ കടുത്ത വിമര്‍ശകന്‍ തന്നെയാണ് താനെന്നും, ക്രിയാത്മക വിമര്‍ശനമാണ് നടത്തിയതെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നു. തന്റെ ട്വീറ്റ് വളച്ചൊടിക്കപ്പെട്ടു എന്നും തരൂര്‍ വ്യക്തമാക്കി.
 
കെപിസിസി പ്രസിഡന്റ് തനിക്കയച്ച ഇ മെയില്‍ ചോര്‍ന്നതില്‍ ശശി തരൂര്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്നും ഇ മെയില്‍ ചോര്‍ത്തിയവര്‍ തന്റെ മറുപടി കൂടി മാധ്യമങ്ങള്‍ക്ക് നല്‍കണമെന്നും തരൂര്‍ പറഞ്ഞു. മെയിൽ മാത്രം ചോർത്താതെ അതിനു താനയച്ച മറുപടി കൂടി വെളിപ്പെടുത്താൻ ചോർത്തിയവർ തയ്യാറാകണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 
 
കെ മുരളീധരന്‍ എംപി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. തരൂര്‍ മോദി സ്തുതി തുടര്‍ന്നാല്‍ അദ്ദേഹത്തെ ബഹിഷ്‌കരിക്കേണ്ടി വരുമെന്നും കുറച്ചുകാലം മുമ്പ് മാത്രം കോണ്‍ഗ്രസിലെത്തിയ തരൂരിനെ തന്റെ രാഷ്ട്രീയ പാരമ്പര്യം അറിയില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

കശ്മീരിനെ മുഴുവനായി ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആഹ്രഹിച്ചു, നെഹ്റു അനുവദിച്ചില്ല: നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments