Webdunia - Bharat's app for daily news and videos

Install App

ആറു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു, പ്രതിയെ പൊലീസ് ലോക്കപ്പിലിട്ട് തല്ലിക്കൊന്നു!

പീഡനക്കേസിലെ പ്രതിയെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Webdunia
ഞായര്‍, 3 സെപ്‌റ്റംബര്‍ 2017 (14:43 IST)
ആറു വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ അറസ്റ്റിലായ പ്രതികളില്‍ രണ്ടു പേരെ പൊലീസ് ലോക്കപ്പിലിച്ച് മര്‍ദ്ദിച്ചു കൊന്നു. സംഭവത്തില്‍ ഒരു ഐജി ഉള്‍പ്പെടെ എട്ട് പൊലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു. ഹിമാചല്‍ പ്രദേശിലാണ് സംഭവം.
 
ജൂലൈ നാലിനായിരുന്നു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനു ഇരയായത്. കേസില്‍ ആറു പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. അറസ്റ്റ് ചെയ്ത പെതികളില്‍ നേപ്പാളി സ്വദേശി സൂരജ് സിംഗിനെയാണ് പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ജൂലൈ 18 നാണ് കോട്ട്ഖൈ പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ സൂരജ് സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 
 
ഷിംലയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കേസിലെ പ്രതിയായ സൂരജിനെയും കൂട്ടു പ്രതിയായ രാജേന്ദര്‍ സിംഗിനെയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ സൂരജിനെ ക്രൂരമായി മര്‍ദ്ദിച്ചത് രാജേന്ദര്‍ സിംഗാണെന്നാണ് പോലീസ് ആരോപിച്ചത്. കുട്ടി മരിച്ചതിന് പിന്നാലെ കസ്റ്റഡി മരണം കൂടി വന്‍ വിവാദം വിളിച്ചു വരുത്തിയതോടെ സെയ്ദിയെ ചുമതലയില്‍ നിന്നും നീക്കിയിരുന്നു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

വാട്ട്സ്ആപ്പ് മുതല്‍ ഇന്‍സ്റ്റാഗ്രാം വരെ: ബാറ്ററി കളയുന്ന 10 സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ ഇവ

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

ആയിരം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻറ് പിടിയിൽ

നിയമപരമായി മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍; ധാര്‍മികതയുടെ പേരില്‍ വേണമെങ്കില്‍ ആവാം

അടുത്ത ലേഖനം
Show comments